17.3.12

ഇല കൊഴിയുമ്പോള്‍...

-1-

ഞാന്‍ ദേവസ്യ. 
ദേവസ്യ മുതലാളി, ദേവസ്യാച്ചന്‍, അങ്ങനെ പല പേരിലാണ് ആളുകള്‍ വിളിക്കാറ്. ഒരു പേരിലെന്തിരിക്കുന്നു എന്നല്ലേ? എങ്കിലും കഴിഞ്ഞ കുറെ നാളുകളായി ആത്മാര്‍ഥതയും സ്നേഹവും കാപട്യവുമെല്ലാം ഞാന്‍ തിരിച്ചറിയുന്നത്‌ ആ വിളികളിലെ ആഴം അരിച്ചെടുത്താണ്. കാഴ്ച മൂടപ്പെട്ടിട്ട് കാലമിത്രയുമായി.


ഏകാന്തമായ  വാര്‍ദ്ധക്യത്തിലിന്നേവരെ ഈയൊരു  ശാന്തത ഞാന്‍ അനുഭവിച്ചിട്ടെയില്ല. പണ്ടും പണിചെയ്തു തളര്‍ന്നു തിരികെ വീട്ടിലേയ്ക്ക് തുഴയുന്ന സന്ധ്യകളില്‍, നിലാവിന്റെ നീലിമയില്‍ നിശബ്ദയായി നാടുറങ്ങുമ്പോള്‍, നാഡി ഞരമ്പിലെ പ്രാണന്‍പോലെ പ്രവഹിക്കുന്ന പ്രിയ പമ്പയുടെ നെഞ്ചിലൂടെ കൊച്ചുവള്ളത്തിന്റെ അമരത്ത് തലചായ്ച്ചു നക്ഷത്രങ്ങളെ നോക്കി ഒഴുകി നടന്ന ഒത്തിരി രാത്രികളില്‍ ഒന്നുപോലെ,............വെള്ളത്തിലെ ഒരു കൊച്ചു പോങ്ങു തടി പോലെ ഇപ്പോള്‍ ഞാന്‍ ഒഴുകുകയാണ്!


എന്‍റെ മേരിക്കുട്ടി പോയതിനു ശേഷമാണ് ഏകാന്തത കൂട്ടായെത്തിയത്. അതിലേറെ മനസ്സു തളര്‍ത്തിക്കളഞ്ഞത് അവളെ അവസാനമായി ഒന്നു കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഖമാണ്. മണ്ണിലേയ്ക്ക് പിറന്നു വീണ നാള്‍മുതല്‍. മണ്ണില്‍ കളിച്ച്, മണ്ണില്‍ കിളച്ച്, മണ്ണില്‍ നട്ട്, മണ്ണോടൊട്ടി ജീവിച്ചവനാണ് ഞാന്‍. ആ അദ്ധ്വാനം കൊണ്ടാണ് മൂത്ത മകളെ നല്ലനിലയില്‍ കേട്ടിച്ചയക്കാനൊത്തതും അവള് കെട്ടിയവന്റെ കൂടെ കടല് കടന്നുപോയി കാശുവാരി ദേവസ്യ മാളിക വെച്ചതും മുതലാളിയായതും! മേരിക്കുട്ടിയെ പലതവണ കൊണ്ടുപോയി ഗ്രീന്‍ കാര്‍ട് നേടിയതു കൊണ്ടാണ് ഇളയ ആണ്‍ മക്കള്‍ക്ക് മൂന്നുപേര്‍ക്കും കുടുംബസമേതം എളുപ്പം അമേരിക്കക്ക് പോകാനൊത്തത്.


പാത്രത്തില്‍ മട്ട് അടിയും പോലെ അവസാനം ഈ വീട്ടില്‍ ഞാന്‍ അടിഞ്ഞു പോയി.  ഒറ്റക്കായിട്ടും ടി.വി യും പുസ്തകങ്ങളും കൊണ്ട് ശിഷ്ടകാലം തള്ളിനീക്കുമ്പോളാണ് കാഴ്ചകളൊക്കെ മഴവില്ലിന്റെ വിളറിയ വര്‍ണ്ണങ്ങള്‍പ്പോലെയായത്, അക്ഷരങ്ങള്‍ അകലേയ്ക്കകന്നുപോയത്. എല്ലാം അന്യമായപ്പോഴും ഒരു ജീവിതായുസിന്റെ ഓര്‍മകളെ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമാ റീലുകള്‍ പോലെ വീണ്ടും വീണ്ടും ചികഞ്ഞെടുത്തു കാണുമ്പോഴും, ഒക്കെ നിറകണ്ണുകളോടെ മേരിക്കുട്ടി യാത്രപറഞ്ഞു  ഈ ഗേറ്റിന്റെ പടികടന്നു എയര്‍പോര്ടിലേയ്ക്ക് പോകുന്നതു വരെ മാത്രം. അതിനുശേഷം മനസ്സിലാകെ ശൂന്യമായ ചിത്രങ്ങളാണ്!


മക്കളെ ജീവനെക്കാളെറെ സ്നേഹിച്ചവനാണ് ഈ ദേവസ്യ. എങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെ നടന്നതെല്ലാമൊന്നും തനിക്കത്ര ദഹിക്കുന്നില്ല. വാര്‍ദ്ധക്യം എന്നും അവഗണനയുടെതാണ് എന്നിരുന്നാലും താനേറ്റവും സ്നേഹിച്ചവനായ ഇളയ പുത്രന്‍ ടോമിച്ചനെ ഈവിധം കാണാന്‍ തെല്ലും ആഗ്രഹിച്ചിരുന്നില്ല എന്നത് സത്യം.


-2-

ഞാന്‍ ടോമി. അപ്പനെന്നെ ടോമിച്ചാ എന്നാണ് വിളിക്കാറ്. അമേരിക്കയില്‍ രണ്ടു പെട്രോള്‍പമ്പും അതിനോട് ചേര്‍ന്ന സൂപ്പര്‍മാര്‍ക്കറ്റും സ്വന്തമായുണ്ട്. രണ്ടു ദിവസമായി നാട്ടിലെത്തിയിട്ട്. കുടുംബക്കാരോക്കെ ഒന്നു കൂടിയിട്ട് കുറെ കാലമായി. ഏതായാലും ഇന്നു വൈകുന്നരം  എല്ലാരുമിങ്ങെത്തും. 

ഇന്നലെ ഇത്തിരി ബോറായോ? അപ്പന് ഏതായാലും കണ്ണുകാണത്തില്ല. എങ്കില്‍ സുഹൃത്തുക്കള്‍ തനിക്ക് ജീവനാണ്. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ അവരെ സന്തോഷിപ്പിക്കുക എന്നതിനേക്കാള്‍ വലുത് മറ്റെന്താണ്? കുഞ്ഞച്ചനെപ്പോലെ പല സുഹൃത്തുക്കള്‍ നാട്ടിലുള്ളതുകൊണ്ടല്ലേ ഞങ്ങള്‍ ഇവിടില്ലെന്കിലും കാര്യങ്ങള്‍ക്കൊന്നും ഒരു മുട്ടുമില്ലാതെ പോകുന്നത്. അപ്പന്റെ കിടക്കയുടെ തലയ്ക്കല്‍ നില്‍ക്കുമ്പോളാണ് അവര് വന്നത്. കണ്ണുകൊണ്ട് ആന്ഗ്യം കാണിച്ചപ്പോള്‍ തന്നെ കാര്യം അവര്‍ക്ക് മനസിലായി. മുകളിലത്തെ മുറിയില്‍ ഒക്കെ സെറ്റപ്പ് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ പതിയെ വലിഞ്ഞു ഞാനും കൂടി പതിവ്‌ "കമ്പിനിക്ക്." 

അല്ലെങ്കിലും ഈ അപ്പനെ എപ്പോഴും കളിപ്പിക്കുന്നതില്‍ തനിക്ക് ഒരു പ്രത്യേക വിരുതാണ്. ചെറുപ്പത്തില്‍ നാട്ടില്‍ തൊഴിലില്ലാതെ അലഞ്ഞുനടന്നുകൊണ്ടിരുന്ന കാലത്തും, സന്ധ്യാ പ്രാര്‍ഥനയ്ക്ക് വീട്ടിലുണ്ടാകണമെന്ന അപ്പന്റെ കാര്‍ക്കശ്യത്തിനു മുന്‍പിലും "അടിതെറ്റാതെ"  ഈ "കമ്പിനി" കൂടലിന് ശേഷവും ബോധമില്ലാതെ ബൈബിള്‍ വായിച്ചതും മണമടിക്കാതെ അകന്നു നിന്ന് സ്തുതി കൊടുത്തതും ഒക്കെ ഈ താന്‍ തന്നെയാണ്. 



എന്നാലും അമ്മച്ചിയെ മൂന്നു തവണ അമേരിക്കക്ക് കൊണ്ടുപോയിട്ടും ഒരുതവണയെങ്കിലും തന്നെകൂടെ കൊണ്ടുപോകും എന്ന് അപ്പന്‍ ആശിച്ചിരുന്നതു തനിക്കറിയാം. അതിപ്പോള്‍ ഗ്രീന്‍ കാര്‍ട് കിട്ടാന്‍ അപ്പന്‍ വരേണ്ട ആവശ്യവുമില്ല പിന്നെ കാശ് മുടക്കി വീട് പണിതിട്ടിടു  വല്ലവനെയും ഏല്‍പ്പിച്ചു പോകുന്നതെങ്ങനെ? അപ്പനാകുമ്പോള്‍ മുറ്റത്തെ പുല്ലോക്കെ ചെത്തി വെടിപ്പാക്കി ഇടുകയും ചെയ്യും. എങ്കിലും അവസാന തവണ കൂട്ടിക്കൊണ്ടു പോയപ്പോള്‍ അപ്പനെ ഒറ്റക്കിട്ടിട്ടു വരുന്നില്ലന്നു അമ്മച്ചി വാശി പിടിച്ചതും ഡിസംബറില്‍ തണുപ്പു താങ്ങാന്‍ വയ്യാതെ അവിടെക്കിടന്നു മരിച്ചപ്പോള്‍ എല്ലാരും കൂടി നാട്ടിലോട്ടു കേട്ടിയെടുക്കുന്ന ചിലവോര്‍ത്തും അപ്പനെ കാണിക്കാതെ ആ നാട്ടില്‍ തന്നെ അടക്കേണ്ടി വന്നതും പുള്ളിക്ക് അത്ര ബോധിച്ചിട്ടില്ലെന്നു തനിക്കറിയാം.

-3-

എന്നെയറിയില്ലേ ഞാന്‍ കുഞ്ഞച്ചന്‍. ഇവിടുത്തെ വാര്‍ഡു മെമ്പറാ പോരാഞ്ഞിട്ട് ടോമിച്ചന്റെ ക്ലാസ്‌മെറ്റാ. എന്തിനും ഏതിനും ഞാനുണ്ട്. എന്നെക്കൂടാതെ ഒരു പണിയും ഇവിടെ നടക്കുകയുമില്ല. ഇന്ന് ഈ നാട്ടില്‍ ഏറ്റവും തിരക്കുള്ളയാള്‍ (മോസ്റ്റ്‌ വാണ്ടഡ്) ഞാനാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ ടോമിച്ചന്റെ വീട്ടില്‍ തന്നെയുണ്ട്.

കിളവന്‍ വീട്ടില്‍ തനിചായപ്പോള്‍ മുതല്‍ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുന്നത് ഞാനാണ്.ടോമിച്ചന്‍ പുകഴ്ത്താറുള്ളത്പോലെ ഇവെന്റ്റ്‌ മാനേജിങ്ങില്‍ എന്റെ പ്രാഗത്ഭ്യം നിങ്ങള്‍ക്കറിയാന്‍ മേലാഞ്ഞിട്ടാ! എല്ലാ ആഘോഷ വേളയിലും..... അതെന്തുമായിക്കൊള്ളട്ടെ, കല്യാണം, ശവസംസ്‌കാരം, ഉത്സവം, പെരുനാള്‍  എന്നുവേണ്ട ഒരു തോര്‍ത്തുമുണ്ടും കക്ഷത്തിലൊരു കാഷ് ബാഗും ഉണ്ടെങ്കില്‍ സംഗതി ഞാന്‍ ഉഷാറാക്കില്ലേ? പിന്നെ ചിലവില്‍ പകുതി ഞാന്‍ മുക്കുമെന്നും, പരിപാടിക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍, പന്തല്‍, കാറ്ററിംഗ്, വാഹനസൗകര്യം മുതലായവ തന്‍റെ സഹോദരന്മ്മാരുടെ സ്ഥാപനങ്ങള്‍ക്ക്‌ പതിച്ചു കൊടുക്കുന്നവഴി മുടിഞ്ഞ ലാഭം കൊയ്യുമെന്നും ഒക്കെ അസൂയാലുക്കളായ നാട്ടുകാര്  പറഞ്ഞു പരത്തുന്നതാണ്.

എല്ലാം കഴിഞ്ഞ് തന്നെ ഏല്‍പ്പിച്ച കാശില്‍ നല്ലൊരു തുക "നെറ്റ് വ്യൂ" യൂസഫിനും, നിരണം സോമനും വീതിച്ചു കൊടുക്കനുള്ളതാ. ബില്ലുള്ളതൊക്കെ  ടോമിച്ചന്‍ തന്നെ നേരിട്ട് തീര്‍പ്പാക്കിക്കൊളും.  പൊതുജന സേവനം നല്ലതാ. എന്നാലല്ലേ തന്‍റെ ഈ കഷ്ടപ്പാടില്‍ വല്ലോം മിച്ചം പിടിക്കാനൊക്കൂ.

-4-

"നെറ്റ് വ്യൂ" എന്റെ സ്വന്തം സ്ഥാപനമാണ്. ഈ യൂസഫ്‌ എം. സി. എ കഴിഞ്ഞു, കൊട്ടിഘോഷിക്കപ്പെട്ട ഐ.ടി. യുടെ കുത്തൊഴുക്കില്‍ എത്തിപ്പെടാനായി പിന്നെയും അനുബന്ധിയായി സകലമാന കോഴ്സുകളിലും കൈവെച്ചിട്ടും, പഠിക്കാന്‍ മുടക്കിയ മുതലിനൊപ്പിച്ചുള്ള പണിയൊന്നും കിട്ടിയില്ല. 

ഈ പരിപാടിയുമായി ഇറങ്ങിയതില്‍ പിന്നെ ഞാന്‍ ഇത്തിരി പച്ചപിടിച്ചിട്ടുണ്ട്. പ്രായമായ ആളുകള്‍ തനിയെ താമസിക്കുന്ന വീടുകളിലാണ് എനിക്ക് ഡിമാണ്ട് കൂടുതല്‍. ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയാല്‍ വീടും ആളുകളുടെ ആക്റ്റിവിറ്റിയും നിരീക്ഷിക്കുക.  ഇന്നത്തെ സാഹചര്യത്തില്‍ കാശുണ്ടാക്കാനുള്ള ഒരുപാട് ആശയങ്ങള്‍ മനസിലുണ്ട്. തീര്‍ച്ചയായും അമേരിക്കയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും പോലെ അണ്ടര്‍ ടെയ്ക്കിംഗ് സംവിധാനം ആരെങ്കിലും കേരളത്തില്‍ നടപ്പാക്കുന്നെങ്കില്‍ ആദ്യം ഈ യൂസഫ് ആയിരിക്കും. എങ്കിലും മൊത്തത്തില്‍ ഒരു പ്രസ്ഥാനമായി താന്‍ മാറണമെങ്കില്‍ ഈ വാര്‍ഡു മെമ്പര്‍ "കുളം കലക്കി കുഞ്ഞച്ചനെ" പോലുള്ള ചിലതിനെ  ഒഴിവാക്കേണ്ടതുണ്ട്. പിന്നെ ഈ കഞ്ഞി നിരണം സോമനെയും.

-5-

ഞാന്‍ നിരണം സോമന്‍. ഒരു കാലത്ത് അറിയപ്പെടുന്ന കാഥികനായിരുന്നു. ഇന്ന് ജീവിക്കണമെങ്കില്‍ കഥാപ്രസങ്ങവും കൊണ്ട് നടന്നിട്ട് കാര്യമില്ല. നല്ല കൈയ്യടിയും അതിനൊത്ത തെറിയും തല്ലും കല്ലേറും മാത്രമേ ഈ കാലത്തിനുള്ളില്‍  പ്രസ്തുത പരിപാടികൊണ്ട് എനിക്ക് കൈമുതലായുണ്ടായിരുന്നുള്ളൂ.

ഇപ്പോള്‍ ഞാന്‍ ട്രാക്ക്‌ ഒന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. പണ്ടത്തെ മൈക്കുസെറ്റും സൗണ്ട് സിസ്റവും പൊടിതട്ടിയെടുത്ത്, പഴയ വാനിനു പുതിയ പെയിന്റ് അടിച്ച്, പട്ടിണികിടക്കാന്‍ കൂട്ടാക്കാതെ പാട്ട്, പെട്ടിയിലാക്കി കൂടുവിട്ടു കൂലിപ്പണിക്ക് പോയ കോറസിനും, ഓര്‍ക്കസ്ട്രയ്ക്കും പകരം കൊര്‍ഗിന്റെ പുതിയൊരു ഓര്‍ഗന്‍ വാങ്ങി ഒറ്റയ്ക്ക് താന്‍ പണി തുടങ്ങി. ഇപ്പോള്‍ ഇതുപോലത്തെ പുതുപ്പണക്കാരന്‍ ടോമിച്ചനെപ്പോലെയുള്ള "ജാട മുതലാളികള്‍" ഉള്ളത് കൊണ്ട് കൈവിട്ടുപോയ പേരിനും പ്രശസ്തിക്കും പകരം പിടക്കുന്ന നോട്ടുകള്‍ തടയുന്നു.

ഈ പോക്കുപോയാല്‍ എനിക്ക് ആവശ്യക്കാര്‍ ഏറയാകും. ഇന്ന് ദേവസ്യാ മുതലാളിക്ക് വേണ്ടി, നാളെ നിങ്ങള്ക്ക് വേണ്ടിയും.

-6-

മുന്‍പ് നിങ്ങളോട് വര്‍ണ്ണിച്ച എന്റെ ആ തോണി ഒഴുകിയൊഴുകി ഇപ്പോള്‍ കരയോടു അടുത്തിരിക്കുന്നു. എന്ത് സുഖ്മാനെന്നോ ഇങ്ങനെ ആകാശത്തെ കാണാന്‍!. എത്ര വിവരിച്ചാലും നിങ്ങള്ക്ക് അത് അനുഭവവേദ്യമാകുകില്ല. എങ്കിലും ഒരിക്കല്‍ തീര്‍ച്ചയായും നിങ്ങളതറിയും എന്ന് ഞാന്‍ ആശംസിക്കട്ടെ.

ഇതിനു മുന്‍പ് ഞാന്‍ അവസാനമായി ചെയ്ത യാത്രയില്‍ കൊതുമ്പുവള്ളം എത്ര വേഗമാണെന്നോ പാഞ്ഞത്? പുഴ അന്ന് ശാന്തമായിരുന്നില്ല. ഏതോ കാട്ടരുവിയിലൂടെയാണത് നീങ്ങിയത്. അവസാനം തിട്ടയില്‍നിന്ന് വലിയൊരു വെള്ളച്ചാട്ടത്തിലേയ്ക്ക് പതിക്കുന്നവരെ ഒക്കെ ഞാന്‍ ഓര്‍ക്കുന്നു. അതില്‍ പിന്നെയാണ് ആളുകള്‍ ദേവസ്യയ്ക്ക് "ഭ്രാന്താണ്" എന്ന് പറഞ്ഞു തുടങ്ങിയത്. 

ഏകാന്തതയുടെ ഇരുപതു വര്‍ഷങ്ങള്‍ ഞാന്‍ തള്ളി നീക്കിയത് ഈ ഒരു ദിവസത്തനിനു വേണ്ടിയായിരുന്നില്ലേ? ഇന്നലെ വൈകിയാണ് അവന്‍ എന്റെയടുത്ത് വന്നത്. ഒരു പാട് സംസാരിച്ച്, അവസാനമായി എന്താണ് വേണ്ടത് എന്ന് ആരാഞ്ഞപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടത് കേട്ട് അവന്‍ ചിരിച്ചുകൊണ്ട് സമ്മതിച്ചു. അതിനുശേഷം പള്ളിമണികള്‍ മുഴങ്ങുന്നത് ഞാന്‍ കേട്ടിരുന്നു. പലരും യമനെന്നോ, കാലനെന്നോ വിളിക്കക്കുന്നെങ്കിലും അവന്‍ എന്നോട് പറഞ്ഞത് താന്‍ മരണത്തിന്റെ മലക്കായ അസ്രായീല്‍ ആണെന്നാണ്.

ജീവന്‍ മുന്‍പേ കൊണ്ടുപോയെങ്കിലും ഞാന്‍ ചോദിച്ചു വാങ്ങിയ ഈ നിമിഷംവരെ എന്‍റെ ആത്മാവിനെ അവന്‍ എന്നില്‍ത്തന്നെ നിര്‍ത്തി. പാപത്തിന്റെ ശിക്ഷയാല്‍ നരകത്തിനു വിധിക്കപ്പെട്ട ധനവാനായ ഒരു മനുഷ്യന്‍  ഒരിക്കല്‍കൂടി ഭൂമിയിലെത്തി തന്റെ ഉറ്റവര്‍ക്ക് തെറ്റും ശരിയും പറഞ്ഞുകൊടുക്കാന്‍ അനുവദിക്കണമെന്ന് ദൈവത്തോട് യാചിച്ചു പരാജയപ്പെട്ടത് അറിവുള്ളതിനാല്‍  ഈ ചിന്തകളിലൂടെങ്കിലും നിങ്ങളോട് സംസാരിക്കാന്‍ ഈ നേരമത്രയും ഞാന്‍ കടം ചോദിച്ചത്.  

ജീവിതത്തില്‍ ഒരിക്കലും പിരിയില്ലന്നു വേദപുസ്തകത്തില്‍ കൈവച്ചു ഞാന്‍ കൈപിടിച്ച് കൂടെകൊണ്ടുവന്ന എന്‍റെ മേരിക്കുട്ടിയെ എന്നില്‍ നിന്ന് പറിച്ചെടുത്തത്, മണിമാളികയ്ക്കുള്ളില്‍ വെറുമൊരു വേലക്കാരനായി എന്നെ തള്ളി, പ്രാര്‍ത്ഥനാ നിര്‍ഭരമായി ചിലവോഴിക്കേണ്ട അവസാന നാളുകളെ ഏകാന്തതയും വിഷാദവും കൊണ്ട് നിറച്ച് ഭ്രാന്തിലെയ്ക്ക് തള്ളിവിട്ടത്, എന്‍റെ നിശ്ചല ദേഹത്തിനരികില്‍ കണ്ണീര്‍ പൊഴിച്ചുനിന്ന നിമിഷവും കൂട്ടുകാരോടൊത്ത് മദ്യപിച്ച ടോമിച്ചനെ, എന്‍റെ വാര്‍ദ്ധക്യം വിറ്റ്‌ കാശാക്കിയ കുഞ്ഞച്ചനെ, യൂസഫിനെ, ശവസംസ്കാരയാത്രാ വിലാപ ഗായകന്‍ സോമനെ,  ഒക്കെ ഞാന്‍ അവസാനമായി ഉള്‍കണ്ണില്‍ കാണുകയാണ്. ഇനി അധികം സമയമില്ല.

എനിക്ക് മേലേ മണ്ണും കുന്തിരിക്കവും വീഴുന്നുണ്ട്. മാര്‍ബിളില്‍ പൊതിഞ്ഞ ഒരു കൊണ്ക്രീറ്റ്‌ പാളി എന്നെ മൂടുന്നുണ്ട്. എന്‍റെ പേരും ജനനവും മരണവും അതില്‍ കൊത്തിവച്ചിരിക്കുന്നത് നിങ്ങള്ക്ക് ഇനി വായിക്കാം.ഞാന്‍ ഒരു ശവമാണ്!  

33 comments:

  1. നിര്‍ജീവമായ കുടുംബ ബന്ധങ്ങള്‍,അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യങ്ങള്‍, കാലത്തിനോപ്പിച്ചു കാശിനായ് പായുന്ന ചുറ്റുമുള്ള സമൂഹം. ഒക്കെ ഒരു ക്രിസ്തീയ കുടുംബ പശ്ചാത്തലത്തില്‍ അഞ്ചു കഥാപാത്രങ്ങളുടെ മനോവിചാരങ്ങളിലൂടെ പറയാന്‍ ശ്രമിക്കുകയാണ്.

    ReplyDelete
    Replies
    1. KALAKKI JOSUKUTTY THANTE STORY NICE ONE. ITS REMIND US OUR DUTIES TO FATHER & MOTHER. THANK YOU VERY MUCH.

      Delete
  2. പ്രിയപ്പെട്ട ജോസ്,
    എന്തിനാ ഇത്രയും സങ്കടപ്പെടുത്തുന്ന പോസ്റ്റ്‌ എഴുതിയത്? സമകാലീന സംഭവങ്ങള്‍ ആസ്പദമാക്കി എഴുതിയ ഈ പോസ്റ്റ്‌ നൊമ്പരം ബാക്കിയാക്കുന്നു.
    ഈ പോസ്റ്റ്‌ വായിച്ചെങ്കിലും മക്കള്‍ക്ക്‌,അവരുടെ രക്ഷിതാക്കളോടുള്ള കടമ ഓര്‍മ വരട്ടെ!
    എന്താ, ഇനി പറയുക?
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. ayal ezhuthatte! why u try to block it?

      Delete
  3. ജോസെലെറ്റ്.. വളരെ നന്നായി അവതരിപ്പിച്ചു. കാലികമായ സംഭവങ്ങളിലേക്ക് കണ്ണുകൾ തുറന്നുവെച്ച പോസ്റ്റ്

    ReplyDelete
  4. സമാനമായ നിരവധി വേദനകള്‍ സിനിമയും മാധ്യമങ്ങളും പങ്കിടുന്നു. പക്ഷെ ഈ ദുര്‍വിധി വാര്‍ദ്ധക്യം പൂകുന്ന മാതാപിതാക്കളുടെ പുറകെ തന്നെയുണ്ട്. പുരോഗമനം നല്‍കുന്ന നന്മയോടൊപ്പം ഇത്തരം തിന്മകളും ചേര്‍ത്തു വായിക്കാതിരിക്കാന്‍ കഴിയില്ല. ഒരാള്‍ക്കും വാര്‍ദ്ധക്യത്തില്‍ അനാഥത്വം അനുഭവിക്കാന്‍ ഇട വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കാം. ആശംസകള്‍ ജോസെലെട്റ്റ്‌ .. നല്ല എഴുത്ത്

    ReplyDelete
  5. അനു, ജഫു, വേണുജി,
    ആദ്യമേ നന്ദി അറിയിക്കട്ടെ ഈ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും.
    സമകാലിക വാര്‍ത്തകളുടെ ചുവടുപിടിച്ച് ഇന്നു മരണ വീടുകളില്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന ആര്‍ഭാടവും, പണത്തിന്‍റെ പ്രൌഡി വിളിച്ചറിയിക്കാനുള്ള അവസരമായും, മരിച്ച വ്യക്തിയോടുള്ള ആദരവില്ലായ്മയും, അതിനെ മുതലെടുത്തുള്ള കച്ചവടവും ഒക്കെ തുറന്നു കാട്ടാന്‍ ഇത്തിരി നര്‍മ്മം കലര്‍ത്തി എഴുതാനാണ് ആദ്യം ഉദ്ദേശിച്ചത്. പിന്നെ ആ ചിന്ത ആരിലും തങ്ങിനില്‍ക്കില്ല, വെറുതെ വായിച്ചു സരസമായി അങ്ങ് തള്ളപ്പെടും എന്ന തോന്നലില്‍ നിന്നും അധികമാര്‍ക്കും രസിചില്ലെന്കില്‍ കൂടി ഇങ്ങനെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
    ഇത്തിരി നീണ്ടുപോയി എന്നതില്‍ ക്ഷമിക്കുക.

    ReplyDelete
  6. ജോസെലെറ്റ് ,
    വളരെ നന്നയി ട്ടോ കഥ.
    പലരും പറഞ്ഞ പോലെ സമകാലിക സംഭവങ്ങളോട് ചേര്‍ത്ത് വായിക്കാം.
    പിന്നെ കഥ പറഞ്ഞ ശൈലിയും നന്നായി.
    നിസ്സഹായരായ , ഒറ്റപ്പെട്ടുപോയ വാര്‍ദ്ധക്ക്യങ്ങളുടെ നൊമ്പരം.

    ReplyDelete
  7. കഥ വളരെ സാമൂഹിക പ്രസക്തി ഉള്ളതായി ,ജോസലെട്ടിന്റെ മറ്റു എഴുത്തുകള്‍ പോലെ തന്നെ .ഒറ്റയാകുന്ന വൃദ്ധ ജനങ്ങളുടെ അന്യഥാ ബോധവും അവരെ ചൂഷണം ചെയ്യുന്നവരുടെ മനോഭാവവും ഒക്കെ വരച്ചു കട്ടി .പക്ഷെ ഇസ്ലാം മത വിശ്വാസ പ്രകാരം മരണത്തിന്റെ മലക്ക് അസ്രായീല്‍ (അ)ആണ് .ഇസ്രാഫീല്‍ അന്ത്യനാളുകളില്‍ കാഹളം ഊതുന്ന മലക്ക്‌ ആണ് ...

    ReplyDelete
  8. മന്‍സൂര്‍,
    നന്ദി ഈ സമയത്തിനും അഭിപ്രായം പങ്കുവച്ചതിനും.
    സമകാലികം തന്നെ ഈ എഴുത്തിനുള്ള പ്രേരണ.

    @സിയാഫ്‌,
    എനിക്ക് പിശക് പറ്റിയതാണ്. തിരുത്തിയിട്ടുണ്ട്. ഒത്തിരി നന്ദി ഈ വിലയിരുത്തലിനും സ്നേഹപൂര്‍വമായി തെറ്റ് ചൂണ്ടിക്കാട്ടിയതിനും.

    ReplyDelete
  9. ഒറ്റപ്പെടലിന്റെ വേദന
    അവഗണിക്കപ്പെടുന്നവന്റെ ആത്മ സംഘര്‍ഷങ്ങള്‍
    സ്നേഹത്തിനും തലോടലിനും വേണ്ടിയുള്ള ദാഹം
    ഇതൊന്നും നാം എഴുതുന്ന, വായിക്കുന്ന, അക്ഷരങ്ങളെ കൊണ്ടോ , വാക്കുകളെ കൊണ്ടോ നമുക്ക് പൂര്‍ണ്ണമായി പ്രകടിപ്പിക്കാന്‍ കഴിയില്ല ....
    പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു പ്രായം കഴിഞ്ഞവര്‍ ഏറ്റവും വലിയ സൌഭാഗ്യമായി കരുതുന്നത് അവരുടെ വാക്കുകള്‍ മുന്നില്‍ ഒരു "ചെവി " കിട്ടുന്നതാണ് ..
    പരിഭവങ്ങള്‍ അല്ല ,
    പരാതികളുമല്ല.
    കുശുമ്പും കുന്നായ്മയുമല്ല, പഴമയുടെ പ്രൌഡിയെ പറ്റിയോ ദാരിദ്ര്യത്തെ പറ്റിയോ
    അവരവരുടെ ജീവിതത്തെ പറയാന്‍ , ആരെങ്കിലും അതിനൊന്നു മൂളാന്‍ ,
    പക്ഷെ ഇന്ന് അവര്‍ക്ക് ഏറ്റവും അന്യമാകുന്നതും അതാണ്‌ ...
    "നിര്‍ത്തുന്നുണ്ടോ ഈ പഴം പുരാണം" എന്ന് മക്കളില്‍ നിന്നും ചെറു മക്കളില്‍ നിന്നും ലഭിക്കുന്ന താക്കീതില്‍ നാവിനും ചിന്തകള്‍ക്കും താഴിട്ടു പൂട്ടി കണ്ണിലൂടെ ചെറു തുള്ളികളായി അവരുടെ ചിന്തകളെ പുറത്തേക്കു വിടുന്ന ശയ്യാവലംബികള്‍ ആയ വല്ലിപ്പമാരെയും അപ്പൂപ്പന്മാരെയും അമ്മൂമ്മാരെയും മണി മാളികകളില്‍ ജീവ പര്യന്തം തടവിലാക്കിയില്ലേ നമ്മള്‍ .
    നമ്മുടെ സ്വപ്ന ഗൃഹത്തിലെ ഒരു മുറിയില്‍ ഒരു യൂറോപ്യന്‍ ക്ലോസറ്റ് ഉം ഒരു കട്ടിലും അവര്‍ക്ക് അനുവദിച്ചു കൊടുത്തത് നമ്മുടെ ഔദാര്യവും കാരുണ്യവുമായി കൊട്ടി ഘോഷിക്കുന്നില്ലേ ..
    നന്ദി ജോസ് , ഈ വിഷയം തിരഞ്ഞെടുത്തതിന്‌, പതിവ് പോലേ വേറിട്ട ഒരു ശൈലിയില്‍ വരച്ചു കാണിച്ചു ഈ "പഴുത്ത ഇലകളെ "

    ReplyDelete
  10. എഴുത്തുകാരുടെ സ്ഥിരം പ്രമേയം..അവതരണത്തിലെ പുതുമകൊണ്ട് വായിച്ചു..

    ReplyDelete
  11. വിഷയം പഴകിയെങ്കിലും എഴുത്ത് നന്നായി....
    ആശംസകള്‍.

    ReplyDelete
  12. അവതരണം നന്നായി.
    ആശംസകള്‍

    ReplyDelete
  13. @അഷ്‌റഫ്‌,
    നന്ദി ഈ വിശദമായ വിലയിരുത്തലിനും അഭിപ്രായത്തിനും.

    @മനോജ്‌(വിഡ്ഢിമാന്‍)
    പറയാന്‍ ഉദ്ദേശിച്ച ആശയത്തിലെയ്ക്ക് വരാന്‍ ഈ ഒരു പ്ലോട്ട് തിരഞ്ഞെടുത്തു എന്നേയുള്ളൂ, എന്നിന്റെ നേര്‍ക്കാഴ്ചകള്‍ തുറന്നുകാട്ടാന്‍ വേണ്ടി. വ്യത്യസ്തമായ എന്തെങ്കിലും ഇനിയും കൊണ്ടുവരാന്‍ ശ്രദ്ധിക്കാം. നന്ദി

    @കാദു
    @സി.വി.ടി.
    ഒത്തിരി നന്ദി ഈ സമയത്തിനും അഭിപ്രായ പ്രകടനത്തിനും.

    ReplyDelete
  14. പ്രമേയത്തില്‍ പുതുമയൊന്നുമില്ലായിരുന്നെങ്കിലും അവതരണത്തിലെ ന്യൂതന ശൈലി വായനയെ എളുപ്പമാക്കി. വാര്‍ദ്ധക്യമെന്നത്‌ എല്ലാവരും അനുഭവിക്കാന്‍ പോകുന്ന ഒരു സംഗതിയാണെന്ന് സ്വയം മനസ്സിലാക്കുമ്പോള്‍ ഇത്തരത്തിലുള്ള സംഭവങ്ങളില്‍ പുനര്‍ വിചിന്തനമുണ്‌ടാകാന്‍ സാധ്യതയുണ്‌ട്‌.

    ReplyDelete
  15. കാലിക പ്രസക്തമായ വിഷയം നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്."വൃദ്ധസദനങ്ങള്‍ ഉണ്ടാക്കുന്നവര്‍" എന്നപേരില്‍ ഈ വിഷയവുമായി ബന്ധപ്പെടുത്താവുന്ന ഒരു പോസ്റ്റ്‌ മുന്‍പ്‌ ഇട്ടിരുന്നു. ഇത്തരം പോസ്റ്റുകളിലൂടെ എങ്കിലും വല്ലവരുടെയും കണ്ണ് തുറന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു...
    ആശംസകള്‍...

    ReplyDelete
  16. തൊഴുത്തില്‍ കെട്ടി ഇടപ്പെടുന്ന വാര്ധക്യങ്ങളെ ...അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാം അല്ലെ നന്നായി എഴുതിയ പോസ്റ്റ് തന്നെ....

    ReplyDelete
  17. യാദൃശ്ചികം ആകാം എന്റെ പുതിയ കഥയും ഒരു വൃദ്ധമനസ്സ്‌ തന്നെ . ശുഭ്രം .
    നല്ല അവതരണം ; പ്രസക്തം ; ആശംസകള്‍

    ReplyDelete
  18. സമകാലികം അവസരോചിതം എന്നീ വാക്കുകളോടൊത്ത് ചിന്തിക്കേണ്ട ഒരു വിഷയത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങളും ആശംസകളും...

    ReplyDelete
  19. മൊയ്ദീന്‍, ഇംതിയാസ്‌, ഇരിങ്ങാട്ടിരി മാഷ്‌, അജിത്‌,

    നന്ദി ഈ വാക്കുകള്‍ക്കും വയ്ക്കും.
    ഇനി മക്കള്‍ക്കുവേണ്ടി സമ്പാതിക്കേണ്ട, അവരെന്നെ വാര്‍ദ്ധക്യത്തില്‍ നോക്കും എന്ന വിശ്വാസവും വേണ്ട. നല്ലൊരു പെന്‍ഷന്‍ പ്ലാന്‍ എടുത്തു വല്ലോടത്തും പോയി ലാവിഷായി അങ്ങ് ജീവിക്കാം. പുറം രാജ്യങ്ങളിലെ പോലെ ബന്ധങ്ങളുടെ കണ്ണികള്‍ ചുരുക്കപ്പെടുകയാണ് ഇന്ന്. ആരെയും പഴിചാരുന്നില്ല. പക്ഷേ കടമകള്‍ നിറവേറ്റ്നുല്ലതാണ് എന്ന് സ്വയം ബോധ്യമില്ലെന്കില്‍ അതിലും വലിയ തെറ്റൊന്നുമില്ല അല്ലെ?

    ReplyDelete
  20. ജോസെലെറ്റ്‌ എം ജോസഫ്‌, കഥ എഴുത്തും വായനയും തീരെ വശമില്ലാത്ത ഒരാളാണ് ഞ്ഞാന്‍ .....അത് കൊണ്ട് വായിച്ച് ആധികാരികമായി എങ്ങനെ അഭിപ്രായം പറയണം എന്നറിയില്ല ......
    വിഷയം പഴയത് ആണെങ്കിലും നന്നായി അവതരിപ്പിച്ചു !!

    ReplyDelete
  21. ഏകാന്തതയും വാര്‍ദ്ധക്യവും മക്കള്‍ തിരിഞ്ഞുനോക്കാത്തതും ഒന്നും തന്നെ ഒരിക്കലും പറഞ്ഞാലും പറഞ്ഞാലും തീരാത്ത സങ്കടങ്ങള്‍ ബാക്കിവയ്ക്കുന്ന രേഖാചിത്രങ്ങളാണ്. സുഖസുഭിക്ഷതയില്‍ ആറാടിജീവിക്കുന്നുവെന്ന്‍ പുറം ലോകം അസൂയയോടെ നോക്കി നില്‍ക്കുന്ന എത്രയോ പേര്‍ തങ്ങളുടെ ചങ്കിലെ സങ്കടം പുറത്തുകാട്ടാതെ ആര്‍ക്കുമാര്‍ക്കും വേണ്ടാതെ അഭിനയിച്ചു ജീവിച്ചൊടുങ്ങുന്നു...നാമെങ്ങിനെ പെരുമാറുന്നുവോ അതേ പോലെ നമുക്കും തിരിച്ചുകിട്ടും എന്ന്‍ ഓര്‍ക്കുന്നവര്‍ എത്രപേരുണ്ടാകാം..ജോസ്..പ്രമേയം പഴയതോ പുതിയതോ ആകട്ടെ. അത് പറഞ്ഞ് ഫലിപ്പിക്കുന്നതിലാണു മിടുക്ക്...എടാ മിടുക്കാ....

    ReplyDelete
    Replies
    1. @ഷബീര്‍,
      @ശ്രീക്കുട്ടന്‍,

      വായിക്കുന്നവയില്‍ നമുക്ക് ചിലത് രസിക്കും മറ്റവ ഇഷ്ടമാകില്ല. അത്രേയുള്ളൂ കാര്യങ്ങള്‍. :) ആ തോന്നുന്നത് ഇങ്ങു പോരട്ടെ.....അതാണ്‌ ആത്മാര്‍ഥമായ അഭിപ്രായം!

      പിന്നെ വിഷയം പഴയത് എന്നാ അഭിപ്രായം പലരും പറഞ്ഞു ഞാന്‍ കണ്ടു. ഈ പോസ്റ്റില്‍ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇന്നു ഒരു മരണ വീടിന്റെ അന്തരീക്ഷത്തിനു ചേരാത്ത വിധമുള്ള "ഉത്സവപ്രതീതി" പല വീടുകളിലും കാണുന്നുണ്ട്. മരിക്കാനായുള്ള ചിലരുടെ കാത്തിരിപ്പ്, മരണശേഷം ആത്മാവിനോട്, മൃതദേഹത്തോട്, ഒക്കെ കാട്ടുന അനാദരവ്‌, എന്നലെവരെ ആ വ്യക്തി തനിക്ക് ആരായിരുന്നാലും ഇന്നു വെറും ശവം ആണ് ഇന്ന അവജ്ഞ! ഇതൊക്കെ തുറന്നു കാട്ടാന്‍ ഒരു പ്ലോട്ട് ക്രിയേറ്റ് ചെയ്തുവെന്നെയുള്ളൂ.

      അത് ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കിക്കൊടുക്കുവാന്‍ എനിക്ക് കഴിഞ്ഞോ ഇന്നു എനിക്ക് സംശയമുണ്ട്‌. കാരണം എല്ലാവരും വാര്ധിക്യത്തിന്റെ അവഗണന മാത്രമേ ഇതില്‍ കണ്ടുള്ളൂ ഇന്നു എനിക്ക് തോന്നുന്നു.

      Delete
  22. പ്രസക്തമായ ഒരു വിഷയമാണിത്....പറയേണ്ട രീതിയില്‍ ഉള്ളില്‍ തട്ടും വിധം പറഞ്ഞു.

    നല്ല അവതരണം....ഭാഷ അസ്ഥാനത്താകുന്നില്ല.

    ReplyDelete
    Replies
    1. @തൊമ്മി,
      @പ്രദീപ്‌ മാഷ്‌,
      നന്ദി ഈ അഭിപ്രായങ്ങള്‍ക്ക്. പ്രചോദനം തരുന്ന അഭിനന്ദന വാക്കുകള്‍ക്ക്.:)

      പിന്നെ എന്‍റെ ബലമായ സംശയവും നിരാശയും തൊട്ടു മുകളിലെ കമെന്റിനു മറുപടിയായി ഉന്നയിച്ചിട്ടുണ്ട്. എങ്കിലും എനിക്ക് തോന്നുന്നു, ചില ക്രൈസ്തവ കുടുംബങ്ങളിലെ ഇന്നത്തെ ശവമടക്ക് ചടങ്ങുകള്‍ വീക്ഷിച്ചവര്‍ക്ക് കാര്യം കൂടുതല്‍ എളുപ്പം പിടികിട്ടും ഇന്നു തോന്നുന്നു.

      Delete
  23. ഭര്‍ഗോ ദേവസ്യ...

    ReplyDelete
  24. ജോസ്സൂട്ടി ഇതും കലക്കി എന്ന് പറഞ്ഞാല്‍ മതി
    വര്‍ത്തമാന കാല സംഭവങ്ങള്‍ ശരിക്കു പറഞ്ഞു.
    വീടും കൂടും വിട്ടു പുറത്തു പോയി നാല് കാശുണ്ടാക്കുന്നവര്‍
    ക്രമേണ പഴയകാല ജീവിതം മറന്നു പോയി സുഭിക്ഷതയില്‍
    കഴിയുമ്പോള്‍ മാതാപിതാക്കള്‍ക്ക് സംഭവിക്കുന്നതും മറന്നു പോകുന്നു
    അത്തരക്കര്‍ക്കൊരു വിചിന്തനത്തിന് ഈ കഥ/സംഭവം ഉപകരിക്കും
    ദേവസ്സ്യ ചേട്ടന്‍ ഒരു നല്ല ഉദാഹരണമായി.
    വീണ്ടും എഴുതുക അയക്കുക

    ReplyDelete
  25. മുകളില്‍ ചില കമന്റുകളില്‍ കണ്ടപോലെ വിഷയം പഴയതാണെന്ന് ഞാന്‍ പറയുന്നില്ല. ഈ വിഷയത്തിനു എന്നും പുതുമ ഉണ്ട്. പോരെന്നു പറയുന്നോരോട് പോവാന്‍ പറ! താന്കള്‍ നന്നയി അവതരിപ്പിച്ചു.

    ReplyDelete
  26. ഇത് രണ്ടാം തവണയാണ് വന്നു വായിച്ചു പോകുന്നത്..ഇനിയും ഒരു വരവ് കൂടി വരേണ്ടി വരും ഞാന്‍..മനസ്സിരുത്തി വായിക്കാന്‍ സാധിക്കുന്നില്ല..
    വീണ്ടും വരാം..ഇതേ പോസ്റ്റിലേക്ക്..

    ReplyDelete
  27. അത് ശരി..അങ്ങനെ വരട്ടെ..ഇപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലേക്ക് ഒന്നായി ഇരച്ചു കയറിയത് ജോസ്സൂ..

    വ്യത്യസ്തമായ ഒരു ഫ്രൈമില്‍ കഥ പറയാന്‍ ശ്രമിച്ചത് കൊണ്ടാണ് എന്‍റെ ബള്‍ബ്‌ കത്താഞ്ഞത്.

    ആ നാല് കഥാപാത്രങ്ങള്‍ വായനക്കാരനോട് സംവദിക്കുന്നത് നന്നായിരുന്നു. പക്ഷെ ദേവസ്യക്ക്‌ നരകം വിധിക്കാനുള്ള പ്രധാന കാരണം എന്താകും ? അയാള്‍ പണക്കാരനായിട്ടുംഎവിടെയും തെറ്റൊന്നും ചെയ്തതായി പറയുന്നത് പോലുമില്ല. പിന്നെ എങ്ങനെ നരകത്തിലേക്ക് പോകേണ്ടി വരും ?

    പലപ്പോഴും മരണം അടുക്കുന്ന സമയത്താണ് പഴയ കാല ജീവിതത്തില്‍ ചെയ്ത തെറ്റും ശരിയും എല്ലാം വിലയിരുത്താന്‍ മനുഷ്യന്‍ ശ്രമിക്കാറ്. അത് വളരെ നന്നായി ഇവിടെ ഹൈ ലൈറ്റ് ചെയ്തു എന്ന് തോന്നുന്നു.

    ആശംസകള്‍..എന്നാലും ഈ കഥ എന്നെ കുറച്ചൊന്നുമല്ല വട്ടാക്കിയത്..ഈ കഥ മറന്നാലും ഞാന്‍ അത് മറക്കില്ല ജോസ്സൂ..

    ReplyDelete
  28. @അജിത്തേട്ടന്‍,
    @ഫിലിപ്പ്‌ ചേട്ടന്‍,
    @ഫിയോനിക്സ്‌

    നന്ദി! വായിക്കാന്‍ സമയം ചിലവോഴിച്ചതിനും അഭിപ്രായം അറിയിക്കാന്‍ കാട്ടിയ ഈ സന്മ്മനസിനും. കഥ എന്നതിനേക്കാള്‍ ഉപരി, സ്വന്തം വീട്ടില്‍ സംഭവിക്കുന്ന മരണത്തിനെപ്പോലും നിന്ദ്യമായി അവഗണിക്കുന്ന, ആഘോഷമാക്കുന്ന തരത്തില്‍ ഇന്നു നാട്ടില്‍ കണ്ടുവരുന്ന ചില ചെയ്തികളാണ് ഈ എഴുത്തിന് ആധാരം. ഇതിലെ പുതുമയും പഴമയും എന്നെ ബാധിക്കുന്ന കാര്യമേയല്ല. ചിലത് പറയാനുണ്ടായിരുന്നു, അറിയാവുന്ന ഭാഷയില്‍, വ്യത്യസ്തമായി പറഞ്ഞു ഇന്നു തന്നെയാണ് എന്‍റെ വിശ്വാസവും.

    @പ്രവീണ്‍,
    താങ്കളുടെ ആത്മാര്‍ത്ഥമായ വായനയ്ക്കും ഉള്ളുതുറന്നുള്ള വിലയിരുത്തലുകള്‍ക്കും ഒത്തിരി നന്ദി. പലരും താലപര്യമില്ലാത്ത വിഷയങ്ങള്‍ ഒഴിവാക്കി എന്തെങ്കിലും കുത്തിക്കുറിച്ച് സാന്നിധ്യം അറിയിച്ചു വിടവാങ്ങുമ്പോള്‍ മനസിരുത്തി വായിച്ചേ അടങ്ങൂ എന്നു പറഞ്ഞു വീണ്ടും വന്നു വായിച്ചത് എന്നില്‍ അത്ഭുതമുളവാക്കി.

    പിന്നെ, ഇതില്‍ പ്രദിപാടിച്ച മരണം എന്നത് നരകത്തിലേയ്ക്കുള്ള യാത്രയായി തെറ്റിധരിച്ചുവോ? അങ്ങനെ എവിടെയെങ്കിലും വിവരിച്ചതായി കാണുന്നില്ലല്ലോ?

    ReplyDelete

Related Posts Plugin for WordPress, Blogger...