11.11.18

ആക്സിഡൻറ്


റോഡ്‌ അരികിലെ മഞ്ഞവരയ്ക്ക് അപ്പുറത്തേക്ക് കാറ് ഒതുക്കിനിര്‍ത്തി ടാക്സി ഡ്രൈവര്‍ ജാസിം ഹനീഫ് പുറത്തിറങ്ങി. ന്റെ യൂണിഫോം പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും സിഗരറ്റി ഒന്നെടുത്ത് തീപിടിപ്പിച്ചു.

മുടിയാനായി ഒരു ദിവസം കൂടി. കണികണ്ടത് ആരെയാണോ?അയാ പിരാകി. സത്യത്തി ആക്സിഡന്‍റ്റ് സംഭവിച്ചത് ജാസിമിന്റെ കുറ്റംകൊണ്ടായിരുന്നില്ല. മുപിലെ കാര്‍ ഇന്‍ഡിക്കേഷന്‍ കൊടുക്കാതെ ലൈന്‍ മാറിയതാണ് പറ്റിപ്പോയത്. പറഞ്ഞിട്ടു കാര്യമില്ല പിന്നില്‍ നിന്ന് ഇടിക്കുന്നവനാണ് പഴിയും പിഴയും. നഷ്ടം പരിഹരിക്കാ ഈ മാസവും അയാക്ക് അധിക ഡ്യൂട്ടിയെടുക്കേണ്ടി വരും.

മറ്റേ വണ്ടിക്കാരന്‍ ഇറങ്ങി വന്നു. അയാളുടെ കാറിനു കാര്യമായ കേടുപാടു പറ്റിയിട്ടില്ല. ജാസിമിന്റെ വണ്ടിയുടെ മുഭാഗത്ത് നേരിയ ചളുക്കമുണ്ട്. പോലീസ് റിപ്പോര്‍ട്ട് കിട്ടാതെ പോകാനൊക്കില്ല.

പൊടുന്നനെ ജാസിമിന്റെ ആലോചനകളെ അപ്പാടെ തകിടം മറിച്ചുകൊണ്ട് ടാക്സിയിലെ യാത്രികനായ വെള്ളക്കാരന്‍ ചാടിയിറങ്ങി. ദേഷ്യംകൊണ്ട്‌ വിറച്ച അയാള്‍ ജാസിമിനു നേരെ ശകാരം തുടങ്ങി. ഇതൊരു നിത്യസംഭവമെന്ന മട്ടില്‍ ഒട്ടും ഗൗനിക്കാതെ ജാസിം അടുത്ത സിഗരറ്റിനു തിരികൊളുത്തി.

അയാ ആലോചിച്ചു. ഭൂരിഭാഗം യാത്രക്കാരും ഇങ്ങനെ തന്നെയാണ്. അവര്‍ക്ക് ഉദ്ദേശിച്ച സ്ഥലത്ത് വേഗം എത്തണം. അപ്രതീക്ഷിതമായ ട്രാഫിക്, പെട്ടന്നുള്ള ബ്രേക്കിംഗ്, ചെറിയ ഉരസലുക എല്ലാം അവരെ അലോസരപ്പെടുത്തും. ഈ വെള്ളക്കാരനെപ്പോലെ വാട്ട് ദ ഫക്ക് യു ഡൂയിംഗ് എന്ന് പച്ചക്ക് ചോദിക്കുന്നവരോ ഉള്ളില്‍ പറയുന്നവരോ ആണ് അധികവും. ഒരു ട്രാക്സി ഡ്രൈവറുടെ ബദ്ധപ്പാടിനെക്കുറിച്ച് ഇവര്‍ക്കെന്തറിയാം. വിരസമായ ജോലി, ടാര്‍ജെറ്റ്‌ ഒപ്പിക്കാനുള്ള പാച്ചില്‍, ട്രാഫിക് ഫൈന്‍. പോരാത്തതിന് കസ്റ്റമറോട് പെരുമാറുന്നതെങ്ങനെ എന്ന് നിരീക്ഷിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന ക്യാമറ കാറിനുള്ളിലും. അതിനിടക്കാണ് ഇത്തരം മാരണങ്ങള്‍. 

ഒട്ടും കൂസലില്ലാതെ പുക വലിച്ചുവിട്ടുകൊണ്ടു നില്‍ക്കുന്ന ജാസിമിനെ കണ്ടപ്പോള്‍ വെള്ളക്കാരന്റെ ദേഷ്യം ഇരട്ടിച്ചു. അയാള്‍ അവന്റെ ടയ്യും കോളറും കൂട്ടിപ്പിടിച്ച് ഉച്ചത്തില്‍ അലറി.

വേര്‍ ഈസ്‌ മൈ സണ്‍?

ഇയാ എന്താണീ പറയുന്നത്? ജാസിം അന്തംവിട്ടു.

ആറുവരിപ്പാതയിലൂടെ വായുവിനെ കീറിമുറിച്ചുപോകുന്ന വാഹനങ്ങളുടെ ഇരമ്പലിനേക്കാള്‍ ഉച്ചത്തിലായി വെള്ളക്കാരന്റെ ശബ്ദം. തന്റെ മകന്‍ എവിടെ എന്ന് ചോദിച്ചുകൊണ്ട് അയാള്‍ അലമുറയിടാ തുടങ്ങി. ബഹളം കനത്തപ്പോള്‍ അതുവരെ ഫോണ്‍ സംഭാഷണത്തിലായിരുന്ന മറ്റേ വണ്ടിയുടെ ഡ്രൈവര്‍ കാര്യം തിരക്കി. വക്കാലത്ത് കേള്‍ക്കാന്‍ ആളെ കിട്ടിയ ആവേശത്തില്‍ വെള്ളക്കാരന്‍ ചാടിക്കയറി പറഞ്ഞു.

എന്റെ മകനെ കാണാനില്ല. ആക്സിഡന്റിനു തൊട്ടു മുന്‍പ് വരെ അവന്‍ പിന്‍സീറ്റിലുണ്ടായിരുന്നു. റിയര്‍ മിററിലൂടെ അവന്റെ ചേഷ്ടക ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ജാസിം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. എന്ത്‌ തോന്നിവാസമാണ് ഇയാള്‍ പറയുന്നത്. വണ്ടര്‍ലാ മെട്രോ സ്റ്റേഷന്റെ മുന്‍പില്‍ നിന്ന് തന്റെ ടാക്സിക്ക് കൈകാണിക്കുമ്പോള്‍ ഇയാളുടെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല.

ആക്സിഡറ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ പോലീസെത്തി. എമറാത്തി പോലീസുകാരന്‍ ഇറങ്ങിവന്ന്‍ ഹസ്തദാനം നല്‍കി. രണ്ടു വണ്ടിക്കാരുടെയും ലൈസസും മുഖിയയും (വാഹന രജിസ്ട്രേഷ കാഡ്) വാങ്ങി കാറിനുള്ളി ഇരുന്ന് അയാ എഴുത്തുകുത്തുക തയ്യാറാക്കുകയായി.  

അക്ഷമനായ വെള്ളക്കാര പോലീസ് വാഹനത്തിന്റെ വിഡോ ഗ്ലാസ്സി മുട്ടിവിളിച്ചുകൊണ്ടിരുന്നു.

'സബ..സബ.(ക്ഷമിക്കൂ). ഇപ്പോ കഴിയും.

ശ്രദ്ധപതറുന്നതില്‍ പോലീസുകാരന് അരിശം വന്നു. പക്ഷേ വെള്ളക്കാര അടങ്ങാ കൂട്ടാക്കാതെ വീണ്ടും ശല്യപ്പെടുത്തി.

ഞാനിതൊന്നു ശരിയാക്കിക്കോട്ടെ. ഒന്ന് മിണ്ടാതിരി.

പോലീസുകാരന്‍ പറഞ്ഞു. വേഗം റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊടുത്ത ശേഷം അയാള്‍ക്ക് അടുത്ത സ്ഥലത്ത് എത്തേണ്ടതുണ്ട്. ഒടുവില്‍  സഹികെട്ട് അയാള്‍ ഗ്ലാസ് താഴ്ത്തിഇതുതന്നെ അവസരമെന്നു കരുതി  വെള്ളക്കാരന്‍ കത്തിക്കയറി.

സര്‍, ഈ നശിച്ചവന്‍ അപകടം ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇയാള്‍ക്ക് കണ്ണുകണ്ടുകൂടാ ചെവിയും കേട്ടുകൂട. പിന്‍വശത്തെ ഡോര്‍ തുറന്ന് ഞാന്‍ മകനെ കയറ്റിയത് ഇയാള്‍ കണ്ടില്ല. സീറ്റ് ബെല്‍റ്റ്‌ ധരിച്ച് അടങ്ങിയിരിക്കൂ എന്ന് അവനോടു പറഞ്ഞതും കേട്ടില്ലത്രേ.

ആക്സിഡന്റ്റ് ഉണ്ടാക്കിയവര്‍ അന്യോന്യം പഴിചാരിയുള്ള പതിവ് കശപിശയാണ് നടക്കുന്നതെന്നാണ് പോലീസുകാര ധരിച്ചത്

സര്‍ ഞാന്‍ പറയുന്നതു വിശ്വസിക്കൂ. എന്റെ മകനെ കാണാനില്ല. ആക്സിഡന്റിനു തൊട്ടു മുന്‍പുവരെ അവന്‍ കാറിലുണ്ടായിരുന്നു.

വെള്ളക്കാരന്‍ ഒരു സ്വൈര്യവും കൊടുക്കാതെ പറഞ്ഞുകൊണ്ടിരുന്നു.

എന്ത്?

ഇത്തവണ പോലീസുകാരനും അമ്പരന്നു. നിത്യേന കാണുന്ന ആക്സിഡന്റ് കേസുകള്‍ അയാളില്‍ യാതൊരു ചലനവും ഉണ്ടാക്കാറില്ല. അയാള്‍ക്ക് ട്രാഫിക്ക് കേസുകള്‍ മാത്രമേ നോക്കേണ്ടതുള്ളു എങ്കിലും ദുരൂഹമായ ഒന്നിനു വേണ്ടി കാത്തിരുന്നതുപോലെ ഉള്ളില്‍ ത്വരയുണര്‍ന്നു. പോലീസുകാരന്‍ ആകാംക്ഷയോടെ വസ്തുതകള്‍ ചോദിച്ചറിഞ്ഞു.

വെള്ളക്കാരന്‍ പറഞ്ഞതു തന്നെ വീണ്ടും ആവര്‍ത്തിച്ചു. അയാളുടേത് തികഞ്ഞ അസംബന്ധമാണെന്ന് ജാസിം വാദിച്ചു. കേട്ടിടത്തോളം സംഗതി അത്ര പന്തിയല്ലെന്നും, തന്റെ പിടിയില്‍ നില്‍ക്കുന്ന കാര്യമല്ലെന്നും മനസ്സിലാക്കി ഇരുവരോടും സ്റ്റേഷനിലെക്ക് വരാന്‍ പോലീസുകാരന്‍ കല്പിച്ചു.

കഴിഞ്ഞ മണിക്കൂറില്‍ സംഭവിച്ചതൊക്കെ ജാസിം ഓത്തെടുത്തു. ഒരു തമാശ ആസ്വദിക്കുന്ന മട്ടിലായിരുന്നു തൊട്ടുമുന്‍പുവരെ കാര്യങ്ങളെ കണ്ടത്. സത്യത്തില്‍ തനിക്കെന്തെങ്കിലും പിശക് പറ്റിയോ? അതോ പലവിചാരങ്ങളില്‍ മുഴുകിപ്പോള്‍ അയാള്‍ മകനെ കയറ്റിയത് ശ്രദ്ധിക്കായ്കയാണോ? ഛെ! എന്ത് വിവരക്കേടാണ്  ചിന്തിച്ചു കൂട്ടുന്നത്. മകന്‍ കയറിയെങ്കില്‍തന്നെ ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്നു പുറത്തു പോകാനും മാത്രം ശക്തമായിരുന്നില്ല ആക്സിഡന്റ്. പിന്നെ..?

ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് അയാള്‍ക്ക് ഭീതി തോന്നിത്തുടങ്ങിയിരുന്നു.

പോലീസ് ഹെഡ്കോട്ടേഴ്‌സിലെ മുദീറിന്റെ ക്യാബിനില്‍ പതിവില്ലാത്ത തിരക്ക് അനുഭവപ്പെട്ടു. ഡൗക്കയും ഗാവയും(കാപ്പി) ആസ്വദിച്ച് ഉദ്യോഗസ്ഥ തങ്ങളുടെതായ നിഗമനങ്ങ പങ്കുവെയ്ക്കുകയായിരുന്നു. രണ്ടിലൊന്ന് അറിഞ്ഞിട്ടേ പോകൂ എന്ന മട്ടാണ് ഏല്ലാവക്കും.

ഹസ്സല്‍നാ യാ സയീദ്‌.' (കിട്ടി സാ)  

ടാക്സിക്കുള്ളിലെ ക്യാമറാ ദൃശ്യങ്ങളും ശബ്ദശകലവും ലഭ്യമായിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥ വിളിച്ചുപറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഐ.ടി സെല്ലില്‍നിന്നുള്ള ഇമെയില്‍ കാത്തിരിക്കുകയായിരുന്നു അവരെല്ലാവരും. ആരുടെ വാദമാണ് ശരി എന്നറിയാന്‍ ഇനി നിമിഷങ്ങള്‍ മതി. എല്ലാവരും കംപ്യൂട്ട മോണിറ്ററിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കി.

വീഡിയോ ദൃശ്യത്തില്‍ വെള്ളക്കാരന്‍ ടാക്സിയുടെ പിന്‍വാതില്‍  തുറക്കുന്നതും എന്തോ പിറുപിറുക്കുന്നതും കാണാം. തുടര്‍ന്ന് മുന്‍സീറ്റില്‍ ഇരിപ്പുറപ്പിച്ച് അറേബ്യന്‍ റസിഡന്‍സിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. അയാളല്ലാതെ മറ്റാരും ടാക്സിയില്‍ കയറിയിട്ടില്ലന്ന്  വ്യക്തമാണ്.

സര്‍, നോക്കൂ.. ഇയാള്‍ ക്രിമിനല്‍ ബാഗ്രൌണ്ട് ഉള്ളയാളാണ്. മുന്‍പ് ജയില്‍ ശിക്ഷയും അനുഭവിച്ചതായി റിക്കാര്‍ഡ്സ് ഉണ്ട്. വെള്ളക്കാരന്റെ ഐഡി കാര്‍ഡ് സ്കാന്‍ ചെയ്ത ശേഷം ഉദ്ദ്യോഗസ്ഥന്‍  മുദീറിനെ വിവരം അറിയിച്ചു.  

പട്ടാപ്പകല്‍ പച്ചക്കള്ളവുമായി തങ്ങളെ വിഡ്ഢികളാക്കിയ അയാളെ എടുത്തു പെരുമാറാനുള്ള ദേഷ്യം ഉദ്യോഗസ്ഥരില്‍ പലര്‍ക്കുമുണ്ടായി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവായി കിട്ടിയതില്‍ ജാസിം സമാധാനിച്ചു.

ഒട്ടുമിക്ക പോലീസുകാരും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവരാണ്. തൊലിവെളുപ്പും പാസ്സ്പോര്‍ട്ടും ഭാഷയും എപ്പോഴും വെള്ളക്കാരന്റെ തുണയ്ക്കുണ്ടാവും. തന്നെ നിരന്തരം നിരീക്ഷിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാറിനുള്ളിലെ ക്യാമറയോട് ആദ്യമായ് ജാസിമിന് മതിപ്പ് തോന്നി. അതില്ലായിരുന്നെങ്കില്‍ കുറ്റം തെളിയും വരെ അകത്തായേനെ.

എന്താ ഇവിടെ ഒരു ആള്‍ക്കൂട്ടം?

കുശലം ചോദിച്ചെത്തിയ ചീഫിനെ കണ്ട് ഉദ്യോഗസ്ഥ എഴുന്നേറ്റ് ആദരം പ്രകടിപ്പിച്ചു. മുദീര്‍ സംഭവങ്ങ വിവരിച്ചു.ക്രൌര്യമെല്ലാം കെട്ടടങ്ങിയ വെള്ളക്കാരന്‍ നിലത്തേക്ക് ദൃഷ്ടിയൂന്നി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ചീഫ് അയാളെ ശ്രദ്ധിച്ചത്.  

യു..ഡേവിഡ്?

അയാളുടെ തളര്‍ന്ന കണ്ണുകള്‍ പരിചിതമായ ശബ്ദം കേട്ട ദിക്കിലേക്ക് തിരിഞ്ഞു. അതെ ഞാന്‍ തന്നെ എന്ന അര്‍ത്ഥത്തില്‍ വെള്ളക്കാരന്‍ ചീഫിനെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ ഇരിപ്പിടത്തിനു വലതുവശത്തെ ചില്ല് ജാലകത്തിലൂടെ വിദൂരതയിലേക്ക് ദൃഷ്ടിയൂന്നി. നിറഞ്ഞൊഴുകുന്ന നിരത്തുകള്‍ക്ക് മുകളിലൂടെ, മേഘചുംബികളായ ചത്വരങ്ങള്‍ക്കിടയിലൂടെ, തുളഞ്ഞു പോകുന്നൊരു നോട്ടം പായിച്ചു;കാലത്തിനു പിന്നിലേക്ക്..

അപ്പോ സെഞ്ച്വറി മാളിന്റെ  മൂന്നാംനിലയിലെ കാര്‍പാര്‍ക്കിങ്ങില്‍ വണ്ടി ഇട്ട് തിടുക്കത്തില്‍  ഓടുകയായിരുന്നു അയാള്‍. അല്പം വൈകിപ്പോയി. ക്ലൈന്റ് മീറ്റിംഗ് ഇവിടുത്തെ കോഫി ഷോപ്പിലാകാമെന്ന് നിര്‍ദ്ദേശിച്ചത് താനായിരുന്നു.

മീറ്റിംഗ് വിജയകരമായിരുന്നു. തന്റെ ക്വെട്ടെഷന്‍ ക്ലൈന്റിനു സ്വീകാര്യമാണ്. ആളുകള്‍ ഒഴുകി നടക്കുന്ന ഈ ഷോപ്പിംഗ്‌ മാളുകളില്‍ എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജിയുണ്ട്. അടച്ചിട്ട കോറന്‍സ്‌ മുറികളെക്കാള്‍ ബിസ്സിനസ്സ് ഡീലിനു നല്ലത് ഇവിടമാണെന്ന്‍ താന്‍ വിശ്വസിക്കുന്നത് അതുകൊണ്ടാണ്. മിടുക്കനായ സെയില്‍സ്മാനെപ്പോലെ നിരന്തരം ഓഫറുകള്‍ നീട്ടി ഈ വാണിജ്യ സമുച്ചയങ്ങ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും.

തിരികെ മടങ്ങുമ്പോ അത്തരം ഒരു പ്രലോഭനത്തിന് വശംവദനായി മാളിനുള്ളിലെ ഗാര്‍മെന്റ് ഷോപ്പില്‍ തങ്ങി. ഇഷ്ട ബ്രാഡ് സ്യൂട്ടിനു മേലുള്ള ഡിസ്‌കൗണ്ടി കണ്ണുടക്കി നില്‍ക്കുമ്പോഴാണ് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടത്. ഒരു കൊച്ചു പെണ്‍കുട്ടി. അവളുടെ കൈതട്ടി റാക്കിലെ ഷൂസുകളി ഒന്നു വീണതാണ്. പെട്ടന്നാണ് അയാള്‍ ഓര്‍ത്തത്. ഓ..മൈ ഗോഡ്!

പിന്നെ ആളുകളെ വകവെക്കാതെ, എസ്കലേറ്ററിന്റെ പടികള്‍ ചാടിക്കടന്ന് പാര്‍ക്കിങ്ങിലൂടെ ഓടി. കിതച്ച്, കാറിനടുത്തേക്ക്.
എന്റെ പോന്നുമോനെ, നിന്നെ ഞാന്‍ മറന്നു പോയല്ലോ! ഓട്ടത്തിനിടയിലും അയാ നിലവിളിക്കുന്നുണ്ടായിരുന്നു. 

എഡ്വിനയുടെ കോള്‍ വന്നത് അയാള്‍ മീറ്റിങ്ങിനു തിരിക്കുമ്പോഴായിരുന്നു. മകനെ സ്കൂളില്‍ നിന്ന്‍ പിക്ക് ചെയ്യണം. അവള്‍ക്ക് ഒഴിവാനാകാത്ത ഒരു അപ്പോയിന്റ്മെന്റ് ഉണ്ടത്രേ.

കാറിന്റെ ലോക്ക് തുറന്ന് സകല പ്രതീക്ഷകളോടും കൂടെ പിന്‍സീറ്റില്‍ കിടന്നിരുന്ന മകനെ അയാള്‍ വാരിയെടുത്തു. എപ്പൊഴോ തളര്‍ന്നുറങ്ങിപ്പോയ നാല് വയസ്സുകാരന്‍ വായുകടക്കാത്ത വാഹനത്തിനുള്ളി വിയത്ത് ചലനമറ്റു കിടക്കുകയായിരുന്നു. അവന്റെ ശ്വാസം നിലച്ചിരുന്നു!

ആ കാലത്തില്‍ ചേര്‍ത്തു തറയ്ക്കപ്പെട്ടിരുന്നു ഡേവിഡ്. 

അപ്പോള്‍ പോലീസ് ഹെഡ്കോട്ടേഴ്സിലെ ഓഫീസിന്റെ ചില്ലുവാതില്‍ തുറന്ന് ഒരു സ്ത്രീ അങ്കലാപ്പോടെ അകത്തേക്ക് നോക്കി.

വരൂ എഡ്വിന, ഞാനാണു വിളിച്ചത്. ചീഫ് അവളെ അകത്തേക്ക്‌ ക്ഷണിച്ചു.

ഡേവിഡിന് അല്പം വിശ്രമം ആവശ്യമാണ്. അയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകൂ.

തല കുമ്പിട്ട്‌ താഴേക്ക് നോക്കിയിരിക്കുന്ന ഡേവിഡിനെ കണ്ടപ്പോള്‍ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ അയാളെ ഒരു കുഞ്ഞിനെ എന്നവണ്ണം മാറോടണച്ചു. അനന്തതയി എവിടെയോ സ്വയം നഷ്ടപ്പെട്ടു നില്‍ക്കുകയായിരുന്നു ഡേവിഡ്.

അയാളെ തോളോടു ചേര്‍ത്തുപിടിച്ച് ഇടനാഴിയിലൂടെ എഡ്വിന നടന്നു പോകുന്നത് നോക്കിനില്‍ക്കെ ജാസിം ചോദിച്ചു.

സര്‍ പിന്നെന്തിനാണ് അയാള്‍ മകനെ കാണുന്നില്ലെന്നു പറഞ്ഞു ബഹളം കൂട്ടിയത്?

തെല്ലു മൌനത്തിനു ശേഷം ചീഫ് പറഞ്ഞു. ഒരു പക്ഷേ അയാള്‍ കാണുന്നുണ്ടായിക്കാം. അയാള്‍ മാത്രം!

ഒരുപേക്കിനാവുപോലെ തന്റെ ഈ ദിവസത്തിലേക്ക് കടന്നുവന്ന ഡേവിഡ് കെയ്ന്‍ എന്ന വെള്ളക്കാരന്‍ അകലെ വിഭ്രാന്തിയുടെ ചക്രവാളത്തിലേക്ക് വേച്ചു വേച്ചു നടന്നുപോകവേ എവിടെനിന്നോ ഓടിയെത്തിയ ഒരു നാലുവയസ്സുകാരന്‍ ആ വിരതുമ്പില്‍ കൈകോര്‍ത്ത് കൂടെ ചേരുന്നത് മങ്ങിയ ചിത്രത്തിലെന്നപോലെ ജാസിം കണ്ടു. മഞ്ഞയില്‍ വെള്ള പൂക്കളുള്ള കുപ്പായമാണ് അവന്‍ ധരിച്ചിരുന്നത്. കഴിഞ്ഞ അവധിക്ക് താന്‍ മകനു സമ്മാനിച്ച കുപ്പായത്തിനും അതേ നിറമായിരുന്നുവെന്ന്‌ അപ്പോള്‍ അയാള്‍ ഓര്‍ത്തു.   
     
v   
Written by Joselet Joseph
Email: joseletmampra1@gmail.com


31.12.17

ടൈപ്റൈറ്റർ

ഇവിടെ ദിവസങ്ങള്‍ക്കെന്ത് വേഗതയാണ്. ട്രെഡ് മിൽ ടെസ്റ്റ് പോലെ ഈ വേഗത്തിനൊപ്പമെത്താൻ കിതച്ചോടുകയാണ് ഞാൻ.  ഇടയ്ക്ക് നിന്നാൽ മറ്റാരെങ്കിലും നമ്മെ മറികടക്കുമോ എന്ന ഭയം ടെസ്റ്റിനെ വ്യത്യസ്തമാക്കുന്നു. ആരും വിളിച്ചുണർത്താതെ പുലർച്ചെ കിടക്കയിൽ നിന്ന് എണീക്കുമെങ്കിലും അലാറത്തിൻ്റെ സപ്പോർട്ട് വേണം ധൈര്യത്തിന്. ഇനിയെങ്ങാനും ഉണർന്നില്ലെങ്കിലോ? വേഗം വീക്ക് ഏന്‍ഡ്  എത്തുമല്ലോ എന്ന പ്രതീക്ഷയാണ് കടുത്ത ട്രാഫിക് ബ്ലോക്കിനോട് പടവെട്ടിയും യാത്ര ചെയ്യാനുള്ള ഇന്ധനം. ഈ ചിവിട്ടിത്തള്ളലിനിടെ പ്രായവും കാലവും തനിക്കു മുകളിലൂടെ നരച്ചമേഘം പോലെ പാഞ്ഞു പോകുന്നുത് അറിയുന്നേയില്ല. 
മുറി പൂട്ടിയിറങ്ങി. തലേന്ന് കാറ് പാര്‍ക്ക് ചെയ്തത് എവിടെ എന്ന് റഡാറില്‍ സൂം ചെയ്തു നോക്കി. ചില ദിവസങ്ങളില്‍ ഒരു പൊടിനേരത്തേക്ക് ലൊക്കേഷന്‍ തെളിഞ്ഞു കിട്ടില്ല. അപ്പോള്‍ ഊഹം വെച്ചങ്ങു നടക്കും. കാറ് ബില്‍ഡിങ്ങിന്റെ മുന്നിലോ പിന്നിലോ കച്ചാ പാര്‍ക്കിങ്ങിലോ കാണും. ഹോ, ഈ മെമ്മറി ഒരു സംഭവമാണല്ലേ.. ചിപ്പ് അടിച്ചുപോയാല്‍ കഴിഞ്ഞില്ലേ എല്ലാം!
ഊഹംപോലെ മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സിനപ്പുറത്തു കിടപ്പുണ്ടായിരുന്നു ഇഷ്ടന്‍. ഇഷ്ടം തോന്നാതിരിക്കുന്നതെങ്ങനെ? ഒരു ദിവസത്തിൻറെ ഭൂരിഭാഗവും ഒപ്പമുള്ള കൂട്ടുകാരൻ. പല്ലും പൂടയും പൊഴിഞ്ഞെങ്കിലും സാരമില്ല. പുലിയായിരുന്നു ഒരു കാലത്ത്. സ്മരണയുണ്ട്, വഴിയില്‍ കിടത്താത്തതിന്, എന്നെ വെറും സ്മരണയാക്കാത്തതിന്. എങ്കിലും സ്റ്റാര്‍ട്ടാകുമോ എന്ന ഭയം അല്പമില്ലാതില്ല.  ‘കുതിരപ്പടയാളിയെ..ഗീവര്‍ഗ്ഗീസേ...നീ തന്നെ ശരണം.’ ബാറ്ററി വീക്കാണെന്ന് മെക്കാനിക് ഗീവര്‍ഗ്ഗീസു പറഞ്ഞിട്ട് മാസം രണ്ടായി. മാറ്റാം.. സാലറി വന്നോട്ടെ.  
കാറില്‍ കയറും മുന്‍പേ ഞാനൊരു സഡന്‍ ബ്രേക്കിട്ടു. കച്ചറ വീപ്പയുടെ താഴെക്കിടക്കുന്ന വസ്തുവില്‍ അത്ഭുതത്തോടെ നോക്കി. ‘വാട്ട് എ പ്ലെസന്റ് സര്‍പ്രൈസ്! മനുഷ്യനല്ലാത്തതുകൊണ്ട് അഭിവാദനത്തിനു മറുപടി വന്നില്ല.  കാരണം അതൊരു ടൈപ്പ്റൈറ്ററായിരുന്നു! ഓര്‍മ്മച്ചിപ്പ് ഇരുപതു വര്‍ഷം പിന്നിലെ ഫയലുകളില്‍ ഒന്നിലേക്ക് മൈക്രോ സെക്കന്റുകള്‍ കൊണ്ട് സഞ്ചരിച്ച് മാത്യൂസേട്ടന്റെ മുഖം സൂം ചെയ്തു തന്നു.
ബാംഗ്ലൂര്‍ സിറ്റി. സിറ്റിയെന്നൊക്കെ ചുമ്മാതെ ജാഡക്ക് പറയുന്നതല്ലേ. ഇതേതൊ ഒരു ‘ഹള്ളി’, സിറ്റിയില്‍നിന്ന് അകന്ന ഗ്രാമം. ജോലി തേടി ആദ്യമെത്തിയത്‌ ഇവിടെയാണ്‌. വീടിനടുത്തുള്ള മോഹനേട്ടനാണ്‌ അവിടെയെത്തിച്ചതും താമസം തരപ്പെടുത്തിത്തന്നതും. മോഹനേട്ടനും മാത്യൂസേട്ടനും കൂട്ടുകാരാണ്. ടൈപ്പ്റൈറ്റര്‍ റിപ്പയറിങ്ങായിരുന്നു മാത്യൂസേട്ടന്റെ തൊഴില്‍.
അന്നേ കാലഹരണപ്പെട്ടുപോയ രണ്ടു വസ്തുക്കളായിരുന്നു ടൈപ്പ്റൈറ്ററും മാത്യൂസേട്ടനും. പക്ഷേ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം, കടലുകള്‍ക്കിപ്പുറം, ഒരു മഹാനഗരത്തിന്റെ തെരുവീഥിയിലെ കുപ്പയില്‍ ഉപേക്ഷിക്കപ്പെട്ട കൗതുകമുള്ള ഈ പുരാവസ്തു ആരുടെതാകുമെന്ന വിചാരം എന്നെ അലട്ടി. ഒരുപക്ഷേ മാറുന്ന കാലത്തോടു സമരസപ്പെടാനാകാതെ പോയ വൃദ്ധയായ ഒരു പേര്‍സണല്‍ അസിസ്റ്റന്റിൻ്റെത്. അല്ലെങ്കില്‍ മരിച്ചുപോയ ഒരെഴുത്തുകാരൻ്റെയോ എഴുത്തുകാരിയുടെതോ. അവരുടെ ഓര്‍മ്മകള്‍ പുതുതലമുറക്ക് ബാധ്യതയാകാതെ തൂക്കിയെറിയപ്പെട്ടതാകാം.
വന്യമൃഗങ്ങളെ, വളര്‍ത്തുജീവികളെ എല്ലാം അവറ്റയുടെ തന്നെ ദേഹത്ത് ഒളിപ്പിച്ച മൈക്രോ ചിപ്പുകളാല്‍ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കാലത്ത്, മൊബൈല്‍ഫോണ്‍ ഇല്ലാത്ത മനുഷ്യര്‍ ഈ ലോകത്ത് ജീവിക്കുന്നേയില്ലെന്നു കണക്കെടുപ്പു നടക്കുന്ന കാലത്ത്, പുല്ലിനും പൂമ്പാറ്റക്കും ജയില്‍പുള്ളികളെപ്പോലെ പേര്‍സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പരിട്ട് പരിധി നിര്‍ണ്ണയിക്കുന്ന കാലത്തെ വെല്ലുവിളിച്ച ഒരു വിപ്ലവകാരിയാകാം ആ ടൈപ്പ്റൈറ്ററിൻ്റെ ഉടമ.
അനേകായിരം ടൈപ്പ്റൈറ്ററുകള്‍ക്കിടയില്‍ ജീവിച്ച മാത്യൂസേട്ടനു പക്ഷേ വിപ്ലവകരമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഐ.ടി വിപ്ലവത്തില്‍ ഒലിച്ചുപോകാതെ ആ കയറുകട്ടിലില്‍ അള്ളിപ്പിടിച്ച് എത്രനാള്‍ കിടന്നെന്നുകാണുമെന്നും എനിക്കറിയില്ല. നഗരത്തിൻ്റെ ആരവം ഒട്ടുമെത്താത്ത പരുക്കനിട്ട ഒറ്റമുറി ചാര്‍ത്തിലായിരുന്നു ഞങ്ങളുടെ വാസം. ഉള്ളവനും  ഇല്ലാത്തവനും തമ്മിലുള്ള ഗ്യാപ്പ് വെടിയും പൊഹയും കൊണ്ട് നികത്താമെന്നായിരുന്നല്ലോ ഒറിജിനല്‍ വിപ്ലവകാരികളുടെ പ്ലാന്‍. പക്ഷേ പലരുടെ പൊഹ കണ്ടിട്ടും മേല്‍പ്പറഞ്ഞ ഗ്യാപ്പ് വര്‍ദ്ധിച്ച്, അവിടെ പാലവും പാലമെത്താത്ത കടലുകൾക്ക് മീതേ വിമാനങ്ങളും പറന്നു. അന്ന് കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ ഇരുപത്തയ്യായിരം വാങ്ങുമ്പോള്‍ ആയിരത്തി ഇരുനൂറ്റമ്പതായിരുന്നു എൻ്റെ  മാസശമ്പളം. ആ സമത്വമാണ് എന്നെയും മാത്യൂസേട്ടനെയും ഒരുമിപ്പിച്ചത്.

തൃശൂരും ബാംഗ്ലൂരും തമ്മില്‍ വലിയ ദൂരമൊന്നുമില്ലെങ്കിലും ക്രിസ്മസ് കൂടാനായി വര്‍ഷത്തിലൊരിക്കലേ മാത്യൂസേട്ടന്‍ നാട്ടില്‍ പോകുമായിരുന്നുള്ളൂ. കിട്ടാനുള്ള ഡ്യൂസും കിട്ടാക്കടവും വാങ്ങിയാവും പോകുക. റിപ്പയറിംഗ് തേടി ഓഫീസുകൾ  കയറിയിറങ്ങുമ്പോള്‍ ടൈപ്പ്റൈറ്ററുകള്‍ വേണമെങ്കില്‍ നിങ്ങള്‍ എടുത്തോളൂ, ഞങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറുകയാണെന്ന് അറിയിപ്പുകിട്ടും. അങ്ങനെ നിന്നുതിരിയാന്‍ ഇടയില്ലാത്ത മുറിയുടെ കോണില്‍ കോസടി വിരിച്ചുറങ്ങുമ്പോള്‍ എൻ്റെ തലക്ക് മീതേ വീഴുന്ന നീളന്‍ നിഴല്‍ പൊക്കത്തില്‍ ടൈപ്പ്റൈറ്ററുകളുടെ ഒരടുക്ക് രൂപപ്പെട്ടു. ഉപയോഗശൂന്യമെങ്കിലും ജീവിതത്തോട് ഒട്ടിനില്‍ക്കുന്ന വസ്തുക്കളൊന്നും എളുപ്പം ഉപേക്ഷിക്കാന്‍ നമുക്ക് മനസ്സ് വരില്ല. കേടായ വാച്ച്, മഷിതീര്‍ന്ന പേന, ഉടുപ്പ്, ചീപ്പ്, ടൂത്ത് ബ്രഷ്.... അങ്ങനെപോകുന്നു ചിലത്.   

വേസ്റ്റ് ബോക്സില്‍ നിന്നും ചാടിയിറങ്ങിയ പൂച്ച അപ്പോഴാണ്‌ ടൈപ്പ്റൈറ്റര്‍ ശ്രദ്ധിച്ചത്. അത് അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും മീതെ കയറി മാന്തിയും മണത്തും നോക്കി. പള്ള നിറഞ്ഞപ്പോള്‍ വെറുമൊരു നേരംപോക്ക്. സമൃദ്ധമായ ഭക്ഷണം അമിതമായ് തിന്നു കൊഴുത്ത ഇവിടുത്തെ പൂച്ചകളെ എനിക്ക് വെറുപ്പാണ്. നാട്ടിലെ പൂച്ചകളെപോലെ ഇവയ്ക്ക് ദയനീയമായ നോട്ടമില്ല, കരച്ചിലില്ല. കണ്ണുകളിൽ ക്രൗര്യമാണ്. ഒരു കല്ലെടുത്ത് എറിയണമെന്ന് തോന്നി. വേണ്ട. കൊളസ്‌ട്രോൾ കൂടി വല്ല അറ്റാക്കും വന്ന് ചത്തോളും. എനിക്കെന്തോ ആ ടൈപ്പ്റൈറ്റര്‍ എൻ്റെയാണെന്നപോലെ ഒരിഷ്ടം. ഒരു നിമിഷം ശങ്കിച്ചുനിന്ന ശേഷം ഞാന്‍ കാറിനടുത്തേക്ക് നടന്നു.        
അന്തിനേരത്ത് ഒരു ക്വോര്‍ട്ടര്‍ കുപ്പിക്ക് ഇരുപുറവും ഞങ്ങൾ ഇരിക്കുമ്പോഴാണ് മാത്യൂസേട്ടന്‍ മനസ്സ് തുറക്കുക. എന്നും പൈൻറ് അടിക്കണമെന്നാ ആഗ്രഹം. പക്ഷേ പട്ടിണി കിടക്കേണ്ടി വരും. കഞ്ഞിയും പയറും അച്ചാറുമാണ് രാത്രി ഭക്ഷണം. നല്ല ശോധന കിട്ടും. ശോധന ഏറിയാലും ഞങ്ങള്‍ തന്നെ സഹിക്കണം. കാരണം മുറിയോടു ചേര്‍ന്നുള്ള ചെറിയ ചായ്പ്പാണ് അടുക്കള. അടുക്കള തന്നെയാണ് കക്കൂസും. അതിനു മറയൊന്നുമില്ല. സ്റ്റവ് വെയ്ക്കുന്ന സ്ലാബും കക്കൂസു കുഴിയും തമ്മില്‍  അരഭിത്തിയുടെ വേര്‍തിരിവുണ്ട്. വെള്ളം പബ്ലിക് ടാപ്പില്‍നിന്ന് പിടിക്കണം. ക്യൂ നിന്ന്. മൂളിപ്പാട്ടും പാടി ഒന്നാമന്‍ മൂലയ്ക്കിരിക്കുമ്പോള്‍ രണ്ടാമന്‍ തലവെട്ടിച്ച് നോക്കില്ല എന്നത് മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിംഗ്.

തൊണ്ണൂറ് എം.എല്‍ തലയില്‍ തട്ടുപോള്‍ മാത്യൂസേട്ടന്‍ പതിഞ്ഞ ശബ്ദത്തില്‍ പാടും. ബാബുരാജിൻ്റെ പാട്ട്. ലഹരിയുടെ സുഖമുള്ള തരിപ്പില്‍ ആ വട്ടമുഖത്തെ പ്രകാശിപ്പിക്കുന്ന ഉണ്ടക്കണ്ണുകള്‍ ഇളം ചുവപ്പ് നിറമാകും. നാല്‍പതിൻ്റെ പ്രായം പറയാത്ത, പന്തലിച്ച ചുരുളന്‍ തലമുടിയും കട്ടിയുള്ള പുരികങ്ങളും താളത്തിനൊപ്പിച്ച് ഇളകും. പാട്ടിൻ്റെ പര്യവസാനത്തിൽ കട്ടിലിനടിയില്‍ നിന്നും സൂട്ട്കേസ് വലിച്ചെടുത്ത് ഭാര്യയുടെയും മകളുടെയും ഫോട്ടോ എടുത്ത് നോക്കും. മകള്‍ക്ക് ആറു വയസ്സു പ്രായം. ഒരു മിടുക്കിക്കുട്ടി. അപ്പോൾ ആ മുഖത്തെ ഭാവവ്യതിയാനങ്ങൾ ഒരു കള്ളനെപ്പോലെ ഞാൻ ഒളിഞ്ഞുനോക്കും. എന്തിനാണ് അയാളീ കുടുസിൽ കിടന്നു വീർപ്പുമുട്ടുന്നത്? അതൊന്നും മനസ്സിലാക്കാനുള്ള പ്രായം എനിക്കില്ലായിരുന്നു.  

ഓഫീസിനടുത്ത് ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു. എഫ്.എം റേഡിയോയില്‍ ഉടന്‍ നിരത്തില്‍ ഇറങ്ങാന്‍ പോകുന്ന റോബോട്ടിക് സംവിധാനമുള്ള ഡ്രൈവര്‍ലെസ്സ് കാറുകളെക്കുറിച്ചുള്ള സംഭാഷണമാണ്. എൻ്റെ  പഴഞ്ചന്‍ കാറിലെ റോബോട്ട് ആരാണെന്ന് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്നെങ്കിലും ഓര്‍മ്മകളുടെ ട്രാക്കിലൂടെയാണ് എൻ്റെ സഞ്ചാരം. പ്രോഗ്രാം ചെയ്തപോലെ സിഗ്നലുകളില്‍ നിര്‍ത്തിയും തട്ടാതെയും മുട്ടാതെയും അതെന്നെ ഉദ്ദേശസ്ഥാനത്ത് എത്തിക്കുന്നതും ഒരത്ഭുതം തന്നെ.

ഓഫീസ് മെയില്‍ തുറന്നപ്പോള്‍ അതില്‍ എനിക്കുള്ള സര്‍പ്രൈസ് കിടപ്പുണ്ടായിരുന്നു. ടെര്‍മിനേഷന്‍ ലെറ്റര്‍! കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഈ കമ്പനിയില്‍ ജോലി നോക്കുന്നു. അക്കൌണ്ടിംഗ് സോഫ്റ്റ്‌വെയര്‍ പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്. പഴയ സ്റ്റാഫിനെ ട്രെയ്ന്‍ ചെയ്തെടുക്കുന്നതിലെ കാലതാമസം മറികടക്കാന്‍ അപ്പ്ഡേറ്റഡായ പുതിയ ചെറുപ്പക്കാരെ കമ്പനി റിക്രൂട്ട് ചെയ്തിരിക്കുന്നു.     

ഡ്രോ തുറന്നു നോക്കി. പത്തുവര്‍ഷത്തെ വിശിഷ്ട സേവനത്തിന് ഉപഹാരമായി കിട്ടിയ ഫൌണ്ടേന്‍ പെന്‍ മഷി തീര്‍ന്നു കിടപ്പുണ്ട്. അതെടുത്ത് പോക്കറ്റില്‍ കുത്തി. കംപ്യൂട്ടറില്‍ നിന്നും പേര്‍സണല്‍ ഫയലുകള്‍ യു.എസ്.ബിയിലേക്ക് പകര്‍ത്തി. കോപ്പി ചെയ്തു തീരുംമുന്‍പ് “റീപ്ലെസ്‌ ദ ഫയൽ ഇൻ ദ ഡെസ്റ്റിനേഷൻ’ എന്ന് സ്ക്രീനില്‍ കാണിച്ചു. ഭാര്യക്കും മകനുമൊപ്പം നില്‍ക്കുന്ന ഫാമിലി ഫോട്ടോയായിരുന്നു അത്. കഴിഞ്ഞ വെക്കേഷന് എടുത്തത്. ‘നോ’ അമര്‍ത്തി, പെന്‍ ഡ്രൈവ് പോക്കറ്റിലാക്കി ഞാന്‍ ഇറങ്ങി നടന്നു.

എനിക്കപ്പോള്‍ മാത്യൂസേട്ടൻ്റെ പ്രായമായിരുന്നു.
Related Posts Plugin for WordPress, Blogger...