പൂര്‍ത്തിയാക്കിയ രചനകളുടെ ബാഹുല്യം കൊണ്ട് എന്റെ എഴുത്തുമേശ നിറഞ്ഞു. എന്തു വിലകൊടുത്തും അന്ന് ‘കുന്നുംപുറത്തെ’ കാണേണ്ടതായിരുന്നു എന്ന വിചാരം എന്നെ വേട്ടയാടി.
ഏറെ പ്രതീക്ഷകളോടെയാണ് സാഹിത്യ സമിതിയുടെ പുരസ്കാരദാന ചടങ്ങിന് പോയത്. സര്‍ഗ്ഗാത്മകത പതഞ്ഞു പൊങ്ങിയപ്പോഴാണ് ഞങ്ങളില്‍ ‘മസ്സില്’ രൂപപ്പെട്ടത്. മനോമുകുളങ്ങളില് പൊരിഞ്ഞ മലരെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ വിഫലമായി. നോക്കൂ.. എന്നെപ്പോലെ മനസിനെ വറചട്ടിയോട് ഉപമിക്കാന്‍ തക്ക പ്രതിഭാധനരായ ഒരാള്‍പോലും സമിതിയിലില്ല. എന്നിട്ടെന്തേ എവിടെയും പ്രതിഭാശാലികള്‍ തഴയപ്പെടുന്നു? സമിതികളിലും സാഹിത്യ സംഘങ്ങളിലും അവരുടെ ആശയങ്ങള്‍ അടിച്ചുമാറ്റപ്പെടുന്നു. അതറിയണമെങ്കില്‍ ‘ജെ.ജെ.കൊതുമ്പ്’ എന്ന തൂലികാ നാമം എനിക്ക് സ്വീകരിക്കേണ്ടി വന്നതിനെക്കുറിച്ച് വിശദീകരിക്കേണ്ടിയിരിക്കുന്നു.
എഴുത്തുകാര്‍ക്കിടയിലെ ‘കൂര്‍മ്മബുധികളായായ ചില കുറുക്കന്മാര്’ അതുല്യപ്രതിഭകള്‍ക്ക് ലഹരി നല്കി അവരുടെ ആശയങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു. കൂര്‍മ്മവും കുറുക്കനും എന്ന് മുകളില്‍ എഴുതിയ വരി നിങ്ങള്‍ ശ്രദ്ധിച്ചോ? സമാനാര്‍ത്ഥം ധ്വനിപ്പിക്കാന്‍ ശേഷിയുള്ള ഈ രണ്ടു ജീവികളെയും ഒരു വരിയില്‍ സമന്വയിപ്പിച്ചത് ശരിയല്ലെന്ന് വി.സി മൂസ വാദിച്ചേക്കാം. വെറും സെയില്‍സ്മാനായ അയാള്‍ക്ക് നിരൂപകന്റെ കുപ്പായം ചേരില്ലന്ന് അറിയാത്തത് അയാളുടെ കുറ്റം. ഏതായാലും ഞാനെഴുതിയത് എഴുതിയത് തന്നെ.
ഗൃഹാതുരതയുടെ അകക്കാമ്പ് ഒളിപ്പിച്ച അപൂര്‍വ്വമായൊരു തൂലികാനാമത്തെക്കുറിച്ച് വാരാന്ത്യ സമ്മേളനത്തില്‍ ഞാന്‍ വാചാലനായത്തിന്റെ അടുത്ത ആഴ്ചയാണ് ‘കെ.എന്‍ കുലാഞ്ഞില്‍’ എന്ന പേരില്‍ കരുണാകരന് നായരുടെ കവിത അച്ചടിച്ചുവന്നത്. കേരളം എന്ന വാക്കിന് ആധാരമായ കേരം, അതായത് ഒരു തേങ്ങാക്കുലയെ ചുട്ട മുതല്‍ പരിപോഷിപ്പിച്ച് ഉന്നതമായ നിലയില്‍ എത്തിച്ച് പിന്‍വാങ്ങുന്ന ‘കുലാഞ്ഞില്‍’ പോലെയാണ് സൃഷ്ടികര്‍മ്മം നടത്തി കഥാവശേഷരാകുന്ന ഓരോ സാഹിത്യകാരനുമെന്നാണ് ഞാന്‍ സമര്‍ത്ഥിച്ചത്. ആശയ ദാരിദ്ര്യമുള്ള ഇത്തരം മോഷ്ടാക്കളുടെ മുന്പില് തോറ്റു പിന്മാറാതെ പിറ്റേന്നു തന്നെ ഞാന്‍ ‘ജെ.ജെ. കൊതുമ്പ്’ എന്ന തൂലികാനാമം സ്വീകരിച്ചു. തെങ്ങിന് പൂക്കുല അപ്പാടെ പൊതിഞ്ഞു സൂക്ഷിക്കുന്ന കൊതുമ്പാണല്ലോ ഏതായാലും കുലാഞ്ഞിലിനേക്കാള്‍ ശ്രേഷ്ഠന്. ഇത്തരം ഉപമ-അലങ്കാരങ്ങള്‍ ഒന്നും വശമില്ലാത്ത നിര്‍ദോഷിയായ എന്റെ പത്നിയോട് ‘സാഹിത്യത്തില്‍ കരുണാകരന്റെ അച്ഛനാണ് ഞാന്‍’ എന്ന് ലളിത വ്യാഖാനം ചെയ്യണ്ടിവന്നതില്‍ നിന്നും എന്റെ ഗതികേട് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. നിരക്ഷരരായ ഒരു പറ്റം ജനങ്ങള്‍ക്കിടയില്‍ കുപ്പയിലെ മാണിക്യം പോലെ ഞാന്‍ ശോഭകെട്ടു കിടക്കുന്നു.
തുടക്കത്തില്‍ പ്രതിപാദിച്ച വിഷയത്തിലേക്ക് വരാം. എഴുതുമ്പോള്‍ പ്രധാനാശയത്തില്‍ നിന്നു വഴുതിപ്പോകുക, വലിച്ചുവാരി എഴുതുക എന്നതൊക്കെയാണ് എന്റെ കഥകളുടെ പ്രധാന പോരായ്മകളെന്ന് അസൂയാലുക്കളായ വിമര്‍ശകര്‍ പറയാറുണ്ട്. സമിതിയിലെ നിരൂപകരെന്നു സ്വയം അഹങ്കരിക്കുന്ന വി.എം കോശി, പി.പൊന്നപ്പന്, വി.സി മൂസ തുടങ്ങിയവരെ ഞാന്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ഉള്ളിലെ ആശയ തള്ളലിന്റെ പാരമ്യത്തിലാണ് വാക്കുകള്‍ പ്രവഹിക്കുക എന്ന് ഈ വിഡ്ഢികള്‍ക്കറിവില്ലല്ലോ. വോള്‍ക്കാനൊ തടുത്തു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ‘ആയിരം വരികള്‍ വായിച്ചേ ഒരു വാക്കെഴുതാവൂ പോലും! അത് കൈ വിറയ്ക്കുന്നവരോട് പോയി പറയൂ. വികാരവിക്ഷോഭത്തില്‍ വീണ്ടും ഞാന്‍ കാടുകയകറുകയാണോ? ഏയ് അല്ല.
‘മസ്സില്’ സാഹിത്യ സമിതിയുടെ പ്രഥമ അവാര്‍ഡിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞു വന്നത്. പ്രമുഖ കഥാകൃത്തും ‘ഉള്ളറ’യുടെ എഡിറ്ററുമായ ശ്രീ.കുന്നുംപുറത്തിന് അവാര്‍ഡ് നല്‍കാം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ തീരുമാനത്തില്‍ സന്തുഷ്ടരായി നിഗൂഡമന്ദസ്മിതങ്ങളാല്‍ ഞങ്ങള്‍ മനക്കോട്ടകള്‍ മെനഞ്ഞു. സമിതിയില്‍ കെ.എന്‍ കുലാഞ്ഞില്‍ ഒഴികെ ആരുടേയും സൃഷ്ടികള്‍ ഇന്നേവരെ വെളിച്ചം കണ്ടിട്ടില്ല. കുന്നുംപുറത്തിനെ പ്രീണിപ്പിച്ചാല്‍ മോഹങ്ങള്‍ സഫലമാകും!
അവാര്‍ഡ്തുക, വിസാ, വിമാനകൂലി, താമസം, സമ്മേളനവേദി ഇത്യാദി ചിലവുകള്‍ തുല്യമായി വീതിച്ചു. എങ്കിലും പുരസ്കാര വിവരം കഥാകൃത്തിനെ നേരിട്ട് വിളിച്ചറിയിക്കാന്‍ നറുക്കുവീണതും കുറുക്കനായ കുലാഞ്ഞിലിന് തന്നെ. നറുക്കിടാന്‍ ഉപയോഗിച്ച കുറികള്‍ എഴുതിയുണ്ടാക്കിയ വി.എം. കോശി തലേന്ന് നായരുടെ സ്ത്കാരത്തില്‍ പങ്കെടുത്തതിന് എന്റെ പക്കല്‍ തെളിവുകളുണ്ട്. എങ്കിലും നിയമസഭയിലെപ്പോലെ അതെല്ലാം വിളിച്ചുകൂവുക സാഹിത്യകാരന്മാര്ക്ക് ഭൂഷണമല്ലല്ലോ.
‘മസ്സില്’ എന്നുകേട്ടപ്പോള്‍ കുന്നുംപുറം ഒന്ന് വിരണ്ടുവെന്നും ‘മരുപ്പാടം സാഹിത്യ സമിതി ഇന്‍ ലണ്ടന്‍’ എന്ന വിശദീകരണം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയെന്നും ‘ലണ്ടനിലും മരുഭൂമിയോ?’ എന്നു സംശയഭാവത്തില്‍ ചോദിച്ചെപ്പോള്‍ ഉചിതമായ വ്യാഖാനത്തിലൂടെ താനത് ലഘൂകരിച്ചെന്നും ശ്രീ.കുലാഞ്ഞില്‍ വീരവാദം നടത്തുകയുണ്ടായി. ഒന്നു നിങ്ങള്‍ക്കറിയുമോ, നാടുവിട്ട് ഗള്‍ഫില്‍ ജോലി ചെയ്ത് ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ഞാനുള്‍പെട്ട മൂന്നംഗങ്ങളുടെ കടുംപിടുത്തംകൊണ്ടു മാത്രമാണ് അര്‍ത്ഥവത്തായ ഈ പേര് സമിതിക്ക് കൈവന്നത്. എന്തൊക്കെയായാലും വന്ന വഴി ആരും മറക്കരുത്.
അവാര്‍ഡ്ദാന ചടങ്ങുകള്‍ മംഗളകരമായി പരിസമാപിച്ചെങ്കിലും ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്നതില്‍ സമിതി പരാജയപ്പെട്ടുവെന്ന് പറയേണ്ടിയിരിക്കുന്നു. സത്യം തുറന്നുപറയാന്‍ ആരും ധൈര്യം കാണിക്കുകയില്ലെന്ന തിരിച്ചറിവില്‍ ഞാനതവിടെ വെളിവാക്കുന്നു. പിള്ളേരോടും പിച്ചക്കാരോടും പോലും ലോക ക്ലാസിക്കുകളെകുറിച്ച് വാചാലനാകുന്ന നിരൂപകന് പി.പൊന്നപ്പന്, ഉത്തരവും കഴുക്കോലും എന്തെന്നറിയാതെ ഉത്തരാധുനികം വിളമ്പുന്ന വി.എം കോശി, ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന ഒരു കഥാകൃത്തിനെയും വിമര്‍ശിക്കാന്‍ ധൈര്യപ്പെടാത്ത വി.സി മൂസ എന്നിവരൊന്നും അന്ന് വായ് തുറന്നില്ല. പുരസ്കാരം സ്വീകരിച്ചുകൊണ്ട് ശ്രീ.കുന്നുംപുറം നടത്തിയ പ്രഭാഷണത്തിനു ശേഷം അവരൊക്കെ അസ്തപ്രജ്ഞരായി ഇരുന്നുപോയി.
‘ഉത്തമ സാഹിത്യ സൃഷ്ടികളുടെ കാമ്പ് കണ്ടെത്തിയ അവാര്‍ഡ് കമ്മറ്റിക്ക് അഭിനന്ദനങ്ങള്‍. ഈ വൈകിയ വേളയിലെങ്കിലും ഈയുള്ളവനെ ആദരിക്കാന്‍ ഔദാര്യം കാട്ടിയ സാഹിത്യ സദസിനു മുന്പില് ഞാന്‍ നമ്രശിരസ്കനാകുന്നു. അംഗീകാരങ്ങള്‍ അതര്‍ഹിക്കുന്നവരെ തേടിയെത്തും എന്നെനിക്കുറപ്പായിരുന്നു. എങ്കിലും ഒന്ന് ചോദിക്കട്ടെ, ഒന്നിനോടും കമിറ്റ്മെന്റ് ഇല്ലാത്ത ഈ തലമുറക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്? എങ്ങനെയും പ്രശസ്തി നേടുക, അതിനായി പണവും സ്വാധീനവും ഉപയോഗിക്കുക, പ്രീണനം നടത്തുക, അതുമല്ലെങ്കില്‍ ഭീഷണിപ്പെടുത്തുക ഒക്കെ ഇന്നിന്റെ ചാപല്യങ്ങളായി മാറിയിരിക്കുന്നു. ആ കപടത തിരിച്ചറിയപ്പെടെണ്ടതുണ്ട്. അത്തരം മൂഡശിരസുകള്‍ തകര്‍ക്കപ്പെടെണ്ടതുണ്ട്. ഈ അവാര്‍ഡ് അവര്‍ക്കൊരു മുന്നറിയിപ്പാണ്.’
നിറഞ്ഞ കൈയ്യടികള്‍. കുന്നുംപുറം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണെന്ന് നന്നായി ഓര്‍ക്കുന്നു. അതുവരെ അധ്യക്ഷ കസേരയില്‍ ഞെളിഞ്ഞിരുന്ന കെ.എന്‍ കുലാഞ്ഞില്‍ മോഹഭംഗത്താല്‍ ഒന്നാടിയുലയുന്നത് ഞാന്‍ കണ്ടു. പൊതു സമക്ഷം പ്രാഗത്ഭ്യം വെളിവാക്കാന്‍ എനിക്ക് കൈവന്ന ആദ്യ അസുലഭാവസരം. കണ്ണാടിക്കു മുന്പില് നിന്ന് അഭ്യസിച്ച, അന്‍പത്തൊന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള കൃതജ്ഞതാപ്രസംഗത്തിലെ വരികള്‍ ഞാനറിയാതെ വിഴുങ്ങിപ്പോയി.
അന്ന് വൈകിട്ട് ഹോട്ടലില്‍ സന്ദര്‍ശക ബാഹുല്യമേതുമില്ലാതെ സുന്ദരമായുറങ്ങിയ ശ്രീ.കുന്നിന്‍പുറം പുലര്‍ച്ചെ വിമാനത്തില്‍ നാട്ടിലേക്ക് പറന്നു. ആശാഭംഗം സംഭവിച്ച അനേകരില്‍ എന്നോളം നിരാശരായി മറ്റാരുണ്ട്?
ഏറെ പ്രതീക്ഷകളോടെയാണ് സാഹിത്യ സമിതിയുടെ പുരസ്കാരദാന ചടങ്ങിന് പോയത്. സര്‍ഗ്ഗാത്മകത പതഞ്ഞു പൊങ്ങിയപ്പോഴാണ് ഞങ്ങളില്‍ ‘മസ്സില്’ രൂപപ്പെട്ടത്. മനോമുകുളങ്ങളില് പൊരിഞ്ഞ മലരെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ വിഫലമായി. നോക്കൂ.. എന്നെപ്പോലെ മനസിനെ വറചട്ടിയോട് ഉപമിക്കാന്‍ തക്ക പ്രതിഭാധനരായ ഒരാള്‍പോലും സമിതിയിലില്ല. എന്നിട്ടെന്തേ എവിടെയും പ്രതിഭാശാലികള്‍ തഴയപ്പെടുന്നു? സമിതികളിലും സാഹിത്യ സംഘങ്ങളിലും അവരുടെ ആശയങ്ങള്‍ അടിച്ചുമാറ്റപ്പെടുന്നു. അതറിയണമെങ്കില്‍ ‘ജെ.ജെ.കൊതുമ്പ്’ എന്ന തൂലികാ നാമം എനിക്ക് സ്വീകരിക്കേണ്ടി വന്നതിനെക്കുറിച്ച് വിശദീകരിക്കേണ്ടിയിരിക്കുന്നു.
എഴുത്തുകാര്‍ക്കിടയിലെ ‘കൂര്‍മ്മബുധികളായായ ചില കുറുക്കന്മാര്’ അതുല്യപ്രതിഭകള്‍ക്ക് ലഹരി നല്കി അവരുടെ ആശയങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു. കൂര്‍മ്മവും കുറുക്കനും എന്ന് മുകളില്‍ എഴുതിയ വരി നിങ്ങള്‍ ശ്രദ്ധിച്ചോ? സമാനാര്‍ത്ഥം ധ്വനിപ്പിക്കാന്‍ ശേഷിയുള്ള ഈ രണ്ടു ജീവികളെയും ഒരു വരിയില്‍ സമന്വയിപ്പിച്ചത് ശരിയല്ലെന്ന് വി.സി മൂസ വാദിച്ചേക്കാം. വെറും സെയില്‍സ്മാനായ അയാള്‍ക്ക് നിരൂപകന്റെ കുപ്പായം ചേരില്ലന്ന് അറിയാത്തത് അയാളുടെ കുറ്റം. ഏതായാലും ഞാനെഴുതിയത് എഴുതിയത് തന്നെ.
ഗൃഹാതുരതയുടെ അകക്കാമ്പ് ഒളിപ്പിച്ച അപൂര്‍വ്വമായൊരു തൂലികാനാമത്തെക്കുറിച്ച് വാരാന്ത്യ സമ്മേളനത്തില്‍ ഞാന്‍ വാചാലനായത്തിന്റെ അടുത്ത ആഴ്ചയാണ് ‘കെ.എന്‍ കുലാഞ്ഞില്‍’ എന്ന പേരില്‍ കരുണാകരന് നായരുടെ കവിത അച്ചടിച്ചുവന്നത്. കേരളം എന്ന വാക്കിന് ആധാരമായ കേരം, അതായത് ഒരു തേങ്ങാക്കുലയെ ചുട്ട മുതല്‍ പരിപോഷിപ്പിച്ച് ഉന്നതമായ നിലയില്‍ എത്തിച്ച് പിന്‍വാങ്ങുന്ന ‘കുലാഞ്ഞില്‍’ പോലെയാണ് സൃഷ്ടികര്‍മ്മം നടത്തി കഥാവശേഷരാകുന്ന ഓരോ സാഹിത്യകാരനുമെന്നാണ് ഞാന്‍ സമര്‍ത്ഥിച്ചത്. ആശയ ദാരിദ്ര്യമുള്ള ഇത്തരം മോഷ്ടാക്കളുടെ മുന്പില് തോറ്റു പിന്മാറാതെ പിറ്റേന്നു തന്നെ ഞാന്‍ ‘ജെ.ജെ. കൊതുമ്പ്’ എന്ന തൂലികാനാമം സ്വീകരിച്ചു. തെങ്ങിന് പൂക്കുല അപ്പാടെ പൊതിഞ്ഞു സൂക്ഷിക്കുന്ന കൊതുമ്പാണല്ലോ ഏതായാലും കുലാഞ്ഞിലിനേക്കാള്‍ ശ്രേഷ്ഠന്. ഇത്തരം ഉപമ-അലങ്കാരങ്ങള്‍ ഒന്നും വശമില്ലാത്ത നിര്‍ദോഷിയായ എന്റെ പത്നിയോട് ‘സാഹിത്യത്തില്‍ കരുണാകരന്റെ അച്ഛനാണ് ഞാന്‍’ എന്ന് ലളിത വ്യാഖാനം ചെയ്യണ്ടിവന്നതില്‍ നിന്നും എന്റെ ഗതികേട് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. നിരക്ഷരരായ ഒരു പറ്റം ജനങ്ങള്‍ക്കിടയില്‍ കുപ്പയിലെ മാണിക്യം പോലെ ഞാന്‍ ശോഭകെട്ടു കിടക്കുന്നു.
തുടക്കത്തില്‍ പ്രതിപാദിച്ച വിഷയത്തിലേക്ക് വരാം. എഴുതുമ്പോള്‍ പ്രധാനാശയത്തില്‍ നിന്നു വഴുതിപ്പോകുക, വലിച്ചുവാരി എഴുതുക എന്നതൊക്കെയാണ് എന്റെ കഥകളുടെ പ്രധാന പോരായ്മകളെന്ന് അസൂയാലുക്കളായ വിമര്‍ശകര്‍ പറയാറുണ്ട്. സമിതിയിലെ നിരൂപകരെന്നു സ്വയം അഹങ്കരിക്കുന്ന വി.എം കോശി, പി.പൊന്നപ്പന്, വി.സി മൂസ തുടങ്ങിയവരെ ഞാന്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ഉള്ളിലെ ആശയ തള്ളലിന്റെ പാരമ്യത്തിലാണ് വാക്കുകള്‍ പ്രവഹിക്കുക എന്ന് ഈ വിഡ്ഢികള്‍ക്കറിവില്ലല്ലോ. വോള്‍ക്കാനൊ തടുത്തു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ‘ആയിരം വരികള്‍ വായിച്ചേ ഒരു വാക്കെഴുതാവൂ പോലും! അത് കൈ വിറയ്ക്കുന്നവരോട് പോയി പറയൂ. വികാരവിക്ഷോഭത്തില്‍ വീണ്ടും ഞാന്‍ കാടുകയകറുകയാണോ? ഏയ് അല്ല.
‘മസ്സില്’ സാഹിത്യ സമിതിയുടെ പ്രഥമ അവാര്‍ഡിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞു വന്നത്. പ്രമുഖ കഥാകൃത്തും ‘ഉള്ളറ’യുടെ എഡിറ്ററുമായ ശ്രീ.കുന്നുംപുറത്തിന് അവാര്‍ഡ് നല്‍കാം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ തീരുമാനത്തില്‍ സന്തുഷ്ടരായി നിഗൂഡമന്ദസ്മിതങ്ങളാല്‍ ഞങ്ങള്‍ മനക്കോട്ടകള്‍ മെനഞ്ഞു. സമിതിയില്‍ കെ.എന്‍ കുലാഞ്ഞില്‍ ഒഴികെ ആരുടേയും സൃഷ്ടികള്‍ ഇന്നേവരെ വെളിച്ചം കണ്ടിട്ടില്ല. കുന്നുംപുറത്തിനെ പ്രീണിപ്പിച്ചാല്‍ മോഹങ്ങള്‍ സഫലമാകും!
അവാര്‍ഡ്തുക, വിസാ, വിമാനകൂലി, താമസം, സമ്മേളനവേദി ഇത്യാദി ചിലവുകള്‍ തുല്യമായി വീതിച്ചു. എങ്കിലും പുരസ്കാര വിവരം കഥാകൃത്തിനെ നേരിട്ട് വിളിച്ചറിയിക്കാന്‍ നറുക്കുവീണതും കുറുക്കനായ കുലാഞ്ഞിലിന് തന്നെ. നറുക്കിടാന്‍ ഉപയോഗിച്ച കുറികള്‍ എഴുതിയുണ്ടാക്കിയ വി.എം. കോശി തലേന്ന് നായരുടെ സ്ത്കാരത്തില്‍ പങ്കെടുത്തതിന് എന്റെ പക്കല്‍ തെളിവുകളുണ്ട്. എങ്കിലും നിയമസഭയിലെപ്പോലെ അതെല്ലാം വിളിച്ചുകൂവുക സാഹിത്യകാരന്മാര്ക്ക് ഭൂഷണമല്ലല്ലോ.
‘മസ്സില്’ എന്നുകേട്ടപ്പോള്‍ കുന്നുംപുറം ഒന്ന് വിരണ്ടുവെന്നും ‘മരുപ്പാടം സാഹിത്യ സമിതി ഇന്‍ ലണ്ടന്‍’ എന്ന വിശദീകരണം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയെന്നും ‘ലണ്ടനിലും മരുഭൂമിയോ?’ എന്നു സംശയഭാവത്തില്‍ ചോദിച്ചെപ്പോള്‍ ഉചിതമായ വ്യാഖാനത്തിലൂടെ താനത് ലഘൂകരിച്ചെന്നും ശ്രീ.കുലാഞ്ഞില്‍ വീരവാദം നടത്തുകയുണ്ടായി. ഒന്നു നിങ്ങള്‍ക്കറിയുമോ, നാടുവിട്ട് ഗള്‍ഫില്‍ ജോലി ചെയ്ത് ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ഞാനുള്‍പെട്ട മൂന്നംഗങ്ങളുടെ കടുംപിടുത്തംകൊണ്ടു മാത്രമാണ് അര്‍ത്ഥവത്തായ ഈ പേര് സമിതിക്ക് കൈവന്നത്. എന്തൊക്കെയായാലും വന്ന വഴി ആരും മറക്കരുത്.
അവാര്‍ഡ്ദാന ചടങ്ങുകള്‍ മംഗളകരമായി പരിസമാപിച്ചെങ്കിലും ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്നതില്‍ സമിതി പരാജയപ്പെട്ടുവെന്ന് പറയേണ്ടിയിരിക്കുന്നു. സത്യം തുറന്നുപറയാന്‍ ആരും ധൈര്യം കാണിക്കുകയില്ലെന്ന തിരിച്ചറിവില്‍ ഞാനതവിടെ വെളിവാക്കുന്നു. പിള്ളേരോടും പിച്ചക്കാരോടും പോലും ലോക ക്ലാസിക്കുകളെകുറിച്ച് വാചാലനാകുന്ന നിരൂപകന് പി.പൊന്നപ്പന്, ഉത്തരവും കഴുക്കോലും എന്തെന്നറിയാതെ ഉത്തരാധുനികം വിളമ്പുന്ന വി.എം കോശി, ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന ഒരു കഥാകൃത്തിനെയും വിമര്‍ശിക്കാന്‍ ധൈര്യപ്പെടാത്ത വി.സി മൂസ എന്നിവരൊന്നും അന്ന് വായ് തുറന്നില്ല. പുരസ്കാരം സ്വീകരിച്ചുകൊണ്ട് ശ്രീ.കുന്നുംപുറം നടത്തിയ പ്രഭാഷണത്തിനു ശേഷം അവരൊക്കെ അസ്തപ്രജ്ഞരായി ഇരുന്നുപോയി.
‘ഉത്തമ സാഹിത്യ സൃഷ്ടികളുടെ കാമ്പ് കണ്ടെത്തിയ അവാര്‍ഡ് കമ്മറ്റിക്ക് അഭിനന്ദനങ്ങള്‍. ഈ വൈകിയ വേളയിലെങ്കിലും ഈയുള്ളവനെ ആദരിക്കാന്‍ ഔദാര്യം കാട്ടിയ സാഹിത്യ സദസിനു മുന്പില് ഞാന്‍ നമ്രശിരസ്കനാകുന്നു. അംഗീകാരങ്ങള്‍ അതര്‍ഹിക്കുന്നവരെ തേടിയെത്തും എന്നെനിക്കുറപ്പായിരുന്നു. എങ്കിലും ഒന്ന് ചോദിക്കട്ടെ, ഒന്നിനോടും കമിറ്റ്മെന്റ് ഇല്ലാത്ത ഈ തലമുറക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്? എങ്ങനെയും പ്രശസ്തി നേടുക, അതിനായി പണവും സ്വാധീനവും ഉപയോഗിക്കുക, പ്രീണനം നടത്തുക, അതുമല്ലെങ്കില്‍ ഭീഷണിപ്പെടുത്തുക ഒക്കെ ഇന്നിന്റെ ചാപല്യങ്ങളായി മാറിയിരിക്കുന്നു. ആ കപടത തിരിച്ചറിയപ്പെടെണ്ടതുണ്ട്. അത്തരം മൂഡശിരസുകള്‍ തകര്‍ക്കപ്പെടെണ്ടതുണ്ട്. ഈ അവാര്‍ഡ് അവര്‍ക്കൊരു മുന്നറിയിപ്പാണ്.’
നിറഞ്ഞ കൈയ്യടികള്‍. കുന്നുംപുറം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണെന്ന് നന്നായി ഓര്‍ക്കുന്നു. അതുവരെ അധ്യക്ഷ കസേരയില്‍ ഞെളിഞ്ഞിരുന്ന കെ.എന്‍ കുലാഞ്ഞില്‍ മോഹഭംഗത്താല്‍ ഒന്നാടിയുലയുന്നത് ഞാന്‍ കണ്ടു. പൊതു സമക്ഷം പ്രാഗത്ഭ്യം വെളിവാക്കാന്‍ എനിക്ക് കൈവന്ന ആദ്യ അസുലഭാവസരം. കണ്ണാടിക്കു മുന്പില് നിന്ന് അഭ്യസിച്ച, അന്‍പത്തൊന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള കൃതജ്ഞതാപ്രസംഗത്തിലെ വരികള്‍ ഞാനറിയാതെ വിഴുങ്ങിപ്പോയി.
അന്ന് വൈകിട്ട് ഹോട്ടലില്‍ സന്ദര്‍ശക ബാഹുല്യമേതുമില്ലാതെ സുന്ദരമായുറങ്ങിയ ശ്രീ.കുന്നിന്‍പുറം പുലര്‍ച്ചെ വിമാനത്തില്‍ നാട്ടിലേക്ക് പറന്നു. ആശാഭംഗം സംഭവിച്ച അനേകരില്‍ എന്നോളം നിരാശരായി മറ്റാരുണ്ട്?
***
‘ഓക്കേ. ദാറ്റ്സ് ആള്.’
ഡിയര്‍ ഒഫീസേര്‍സ്, ജീവന് ജോര്‍ജ് എന്ന വ്യക്തിയുടെ ഡയറിക്കുറിപ്പാണ് ഇത്. ജെ.ജെ. കൊതുമ്പ് എന്ന പേരില്‍ അയാള്‍ എന്തൊക്കെയോ എഴുതിപ്പോന്നിരുന്നുവെന്ന് ഭാര്യയുടെ മൊഴിയിലുണ്ട്. കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ട ഇയാള്‍ ‘ഉള്ളറ’ എന്ന മാസിക പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി നമ്മള് കണ്ടെടുക്കുന്ന പല കുറിപ്പുകളേയും പോലെ ഫയല്‍ ക്ലോസ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ അപ്രസക്തമാകുന്ന ഒന്നാണ് ഇതും. ക്രിമിനല്‍ ഇന്വേസ്ടിഗേറ്റീവ് സ്റ്റുഡന്റ്സ്റ് എന്ന നിലയില്‍ നിസ്സാരമെന്നു കരുതുന്ന കേസുകള്‍ പോലും പല ആംഗിളില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ഉദാഹരണം, ഈ കുറിപ്പില്‍ ശ്രീ.കുന്നുംപുറത്തിന്റെ പ്രസംഗം എന്ന് ചേര്‍ത്തിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക. പ്രസംഗത്തിനു ശേഷം പലരും അസ്വസ്ഥത പ്രകടിപ്പിച്ചു എന്ന് പരാമര്‍ശമുണ്ട്. ‘ശിരസ് തകര്‍ക്കണം’, ‘ഇതൊരു മുന്നറിയിപ്പാണ്’ എന്നൊക്കെ സംസാരിച്ച കുന്നുംപുറത്തെ എന്തുകൊണ്ട് നമുക്ക് സംശയിച്ചുകൂടാ? എഴുത്തുകാരില്‍ കൂര്‍മ്മബുദ്ധികളായ ക്രിമിനലുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഇവര്‍ പ്രകാരം ചിന്തിക്കുന്നു?
ലെറ്റ്സ് ഡു സം അസംഷന്‍സ്. നിങ്ങളുടെ കണ്ക്ലൂഷന്സ് ഒരു ബ്രീഫ് റിപ്പോര്‍ട്ട് ആയി ഇന്ന് തന്നെ സബ്മിറ്റ് ചെയ്യൂ. നാളെയും നമ്മള് ഇതേ സ്വഭാവമുള്ള കേസുകളിലൂടെയാവും സഞ്ചരിക്കുക. ദാറ്റ് ആള്‍സോ ആന്‍ ഇന്ട്രസ്ടിംഗ് സബ്ജെക്റ്റ്. കക്ഷിയും സാഹിത്യകാരന് തന്നെ. ദി വണ്‍ ആന്‍ഡ് ഒണ്‍ലി ദസ്തേവിസ്കി.
താങ്ക്സ്, ആന്‍ഡ് സീ യു ഇന്‍ ദി നെക്സ്റ്റ് സെഷന്'
--- END ---
(ഇ-മഷി മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)